MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Sunday 17 July 2011

ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് 2011-ല്‍

ന്യൂഡല്‍ഹി

വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (എംഎന്‍ഐസി ) 2011-ല്‍ മുഴുവന്‍ പൗരന്മാര്‍ക്കും നല്‍കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. സാധാരണ ജനങ്ങളുമായി തീവ്രവാദികള്‍ ഇടപഴകുന്നതു ഇല്ലാതാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായിട്ടാണു കാര്‍ഡ് നല്‍കുന്നത്. തിരിച്ചറിയല്‍ കാര്‍ഡിനായി രാജ്യത്തിലെ മുഴുവന്‍ ജനങ്ങളും 2011നു മുന്‍പായി പേര്‍ രജിസ്റ്റര്‍ ചെയ്യണം. 2011-ല്‍ കാര്‍ഡ് വിതരണം ചെയ്യും. ഈ പദ്ധതി പ്രകാരം പൗരന്മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ദേശീയ തിരിച്ചറിയല്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും. പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പൈലറ്റ് പ്രോജക്റ്റ് നടപ്പിലാക്കും. ഇതിനായി രാജ്യത്തിലെ 12 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണപ്രദേശത്തിലെയും തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ 30.95 ലക്ഷം ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. തീരദേശ ജില്ലകളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. മൈക്രോ പ്രൊസസര്‍ ചിപ്പ് ഉപയോഗിച്ചുള്ള സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുള്ളതാണു ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്. 

നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്‍റര്‍, ഐഐടി കാണ്‍പൂര്‍, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യന്‍ ടെലിഫോണിക്ക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡ്, ഇന്‍റലിജന്‍സ് ബ്യൂറോ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സാങ്കേതിക സമിതിയാണു തിരിച്ചറിയല്‍ കാര്‍ഡ് ശുപാര്‍ശ ചെയ്തത്. പൈലറ്റ് പ്രോജക്റ്റിനുശേഷം രാജ്യത്താകമാനം പദ്ധതി നടപ്പിലാകാനാണു തീരുമാനിച്ചിരിക്കുന്നത്. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാക്കുമെന്നും ചിദംബരം പറഞ്ഞു.

തീരദേശങ്ങളിലൂടെയാണു മുംബൈ ആക്രമണത്തിനായി തീവ്രവാദികള്‍ എത്തിയത്. ഇതിനാല്‍ തുടക്കത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാന്‍ തീരദേശ പ്രദേശങ്ങള്‍ തെരഞ്ഞെടുത്തത്. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കുന്നതോടു കൂടി ഭാവിയില്‍ രാജ്യത്തിലെ കൃത്യമായ ജനസംഖ്യ കണക്ക് തയാറാക്കാന്‍ സാധിക്കും. 2011-ല്‍ രാജ്യത്തിലെ ജനസംഖ്യ 1.20 ബില്ല്യനാകും. ഇതു കൃത്യമായ ജനസംഖ്യ കണക്കു ശേഖരിക്കുന്നതിനും തയാറാക്കുന്നതിനും അധികൃതര്‍ക്ക് ബുദ്ധിമുട്ടാകും. ഇതിനുള്ള പരിഹാരമായാണു ദേശീയ തിരിച്ചറിയല്‍ കാര്‍ഡിനെ സര്‍ക്കാര്‍ കാണുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

തിരിച്ചറിയല്‍ നമ്പര്‍ തന്നെ മൊബൈല്‍ നമ്പരാക്കാന്‍ നീക്കം

ന്യൂഡല്‍ഹി

ദേശീയ തിരിച്ചറിയല്‍ നമ്പര്‍(യുഐഡി) തന്നെ മൊബൈല്‍ നമ്പര്‍ ആക്കി മാറ്റാന്‍ കഴിയുമോ യെന്നു ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ് പരിശോധിക്കുന്നു. 

ഇന്ത്യയിലെ ടെലികോം രംഗം വന്‍വളര്‍ച്ച കാണിക്കുന്നതാണു പുതിയ ശ്രമത്തിനിറങ്ങാന്‍ ഡിപ്പാര്‍ട്ട്മെന്‍റിനെ പ്രേരിപ്പിക്കുന്നത്. ഇതിനായി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ റിസര്‍ച്ച് വിങ് തയാറെടുക്കുന്നു. 

ദേശീയ തിരിച്ചറിയല്‍ പദ്ധതി നടപ്പാക്കുമെന്നു കേന്ദ്രസര്‍ക്കാ ര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ മേധാവിയായി ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളായ നന്ദന്‍ നിലേക്കനിയെ നിയമിക്കുകയും ചെയ്തു. മൊബൈല്‍ നമ്പര്‍ 11-12 അക്കമാക്കുന്നതിനുള്ള നടപടികള്‍ മന്ത്രാലയം എടുത്തുവരികയാണ്. ഈ പശ്ചാത്തല ത്തില്‍ യുഐഡി നമ്പര്‍ ത ന്നെ മൊബൈ ല്‍ നമ്പരാക്കുന്നതിന്‍റെ സാധ്യതയാണു മന്ത്രാലയം പരിഗണിക്കുന്നത്. 

Friday 1 July 2011

Kerala Chief Minister Ommen Chandy : 24Hrs. Webcasting Website www.KeralaCM.gov.in Launched - CM Office, Chamber 24x7x365 Live Video

Chief Minister of Kerala Shri Ommen Chandy launched the new website namely www.keralacm.gov.in, the high technology website contains all about Kerala and Kerala Chief Minister SHri Ommen Chandy includes the 24 Hours Live video of Chief Minister Chamber & Chief Minister Office.

All People can see that what's happening the Kerala Chief Minister Chamber and in Kerala CM Office, anytime, from anywhere and anyhow - the 24 Hours into 7 Days into 365 Days the Webcasting of the CM Office live runs on Kerala CM Website.

Along with this you can get the full news, the latest news, the Kerala CM Profile, key contacts, directory, Vision 2030, press release, cabinet breifing, books, cartoons, photos, videos, gallery, projects initiatives etc. and thousands of things availalbe.

Chief Minister of Kerala Ommen Chandy's Second Face is the www.KeralaCM.gov.in Website, a very good, hi-tech example for the e-governance, see your Chief Minister Live in the website can be reached from the below link:-

Kerala Chief Minister - www.KeralaCM.gov.in

Sunday 26 June 2011

ബഡ്ഡിംഗ്,ഗ്രാഫ്റ്റിംഗ് ഡെമോണ്‍സ്ട്രേഷന്‍


വരൂ... ഇനി മഴയളക്കാം...


തിരുവനന്തപുരത്ത് അഞ്ച് സെന്‍റീമീറ്ററും കൊച്ചിയില്‍ നാല് സെന്‍റീമീറ്ററും മഴ രേഖപ്പെടുത്തി എന്നും മറ്റുമുള്ള വാര്‍ത്തകള്‍ കൂട്ടുകാര്‍ കേട്ടിട്ടില്ലേ? മഴയെങ്ങനെയാണ് സെന്റീമീറ്ററില്‍ അളക്കാന്‍ കഴിയുക? മഴമാപിനിയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവാണ് നാം സെന്റീമീറ്ററില്‍ കേള്‍ക്കുന്നത്.


നമുക്കും ഒരു മഴമാപിനി നിര്‍മ്മിക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
1. താഴെ മുതല്‍ മുകള്‍ ഭാഗം വരെ ഒരേ വലുപ്പമുള്ള ഒരു സിലിണ്‍‌ഡര്‍ ആകൃതിയിലുള്ള കണ്ണാടിക്കുപ്പി
2. ഒരു ചോര്‍പ്പ് (ഫണല്‍)
3. ഇന്‍സ്ട്രമെന്റ് ബോക്സിലെ ഒരു സ്കെയില്‍ (റൂളര്‍)

ചോര്‍പ്പിന്റെ മുകള്‍ഭാഗത്തെ വ്യാസവും (diameter) കണ്ണാടിക്കുപ്പിയുടെ ഉള്ളിലെ വ്യാസവും തുല്യമായിരിക്കാന്‍ ശ്രദ്ധിക്കുക. (ചോര്‍പ്പിന്റെ വായ് ഭാഗത്തിന് വലുപ്പം കൂടുതല്‍ ഉണ്ടെങ്കില്‍ കുറച്ച് വെട്ടിക്കളയുക.)

ചോര്‍പ്പ്, കണ്ണാടിക്കുപ്പിയുടെ വായിലേക്ക് തിരുകി വെക്കുക. ഇനി മഴവെള്ളം അളക്കുവാനുള്ള സ്കെയില്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ, കുപ്പിയോട് ചേര്‍ത്ത് ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ നമ്മുടെ മഴമാപിനി തയ്യാറായിക്കഴിഞ്ഞു.

ഇനി ഈ മഴ മാപിനി, കെട്ടിടങ്ങളില്‍ നിന്നും മരങ്ങളില്‍ നിന്നും മറ്റും മാറി ഒരു ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്ഥാപിക്കുക. കാറ്റില്‍ മറിയാതിരിക്കാന്‍ വല്ല കല്ലോ മറ്റോ ചുറ്റും വെക്കുകയുമാവാം.

ഓരോ ദിവസവും നിശ്ചിത സമയം, സ്കെയിലില്‍ നോക്കി മഴയുടെ അളവ് സെന്റീമീറ്ററില്‍ അളന്നു നോക്കാം. ചാര്‍ട്ടാക്കിയാല്‍ താരതമ്യം ചെയ്യലുമാകാം.

5 ല്‍ അവസാനിക്കുന്ന സംഖ്യകളുടെ വര്‍ഗ്ഗം(square) എളുപ്പത്തില്‍ കാണുന്ന സൂത്രവിദ്യ!!


25 ന്റെ വര്‍ഗ്ഗം 625

35 ന്റെ വര്‍ഗ്ഗം 1225
45 ന്റെ വര്‍ഗ്ഗം 2025
55 ന്റെ വര്‍ഗ്ഗം 3025
65 ന്റെ വര്‍ഗ്ഗം 4225
അങ്ങനെ അങ്ങനെ അങ്ങനെ.....

ഇനി ഇത് എളുപ്പത്തില്‍ പറയുന്ന വിദ്യ പഠിച്ചു കൊള്ളൂ...

അവസാനത്തെ 5 ഒഴിച്ചുള്ള സംഖ്യ പരിഗണിക്കുക. ഉദാഹരണത്തിന്, 35 ന്റെ വര്‍ഗ്ഗം കാണാന്‍ 5 ഒഴിച്ചു നിര്‍ത്തി 3 പരിഗണിക്കുക. ഇനി 3 ന് ശേഷം വരുന്ന എണ്ണല്‍ സംഖ്യ കൊണ്ട് (അതായത് 4) 3 നെ ഗുണിക്കുക.

3 x 4 = 12

5 ല്‍ അവസാനിക്കുന്ന സംഖ്യകളുടെ വര്‍ഗ്ഗം 25 ല്‍ ആയിരിക്കും അവസാനിക്കുന്നത്. അതുകൊണ്ട് 35 ന്റെ വര്‍ഗ്ഗം കാണാന്‍ 12 ന്റെ കൂടെ 25 കൂടെ ചേര്‍ത്തെഴുതുക. അതായത് 1225!

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
പൊതുവേ പറഞ്ഞാല്‍...
K5 ന്റെ വര്‍ഗ്ഗം K(K+1) കണ്ടുപിടിച്ചതിന് ശേഷം 25 എന്നു കൂടി വെറുതെ ചേര്‍ത്ത് എഴുതുക.
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

75 ന്റെ വര്‍ഗ്ഗം 7 x 8 & 25 = 5625ഇനി 85 ന്റെ വര്‍ഗ്ഗം തനിയെ പറയൂ....
എന്താ സൂത്ര വിദ്യ ഇഷ്ടമായോ

സൂചി വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ?


ഒരു തയ്യല്‍ സൂചി വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ? സംശയിക്കേണ്ടാ - പൊങ്ങിക്കിടക്കും.


സാധാരണ ഗതിയില്‍ സൂചി വെള്ളത്തില്‍ ഇട്ടാല്‍ താഴ്ന്നു പോകുക തന്നെ ചെയ്യും. പക്ഷേ വളരെ സാവധാനം സൂക്ഷിച്ച് ഒരു പുതിയ സൂചി വെള്ളത്തിനു മുകളില്‍ വെച്ചു നോക്കൂ. അത്ഭുതം! സൂചി വെള്ളത്തിനു മുകളില്‍ തന്നെയിരിക്കുന്നു. മെഴുകോ എണ്ണയോ മറ്റോ അല്പം പുരട്ടിയ സൂചിയാണെങ്കില്‍ ഇത് എളുപ്പമായിരിക്കും. ഇനി ഇങ്ങനെ സാവധാനം വെച്ചിട്ടും താഴ്ന്നു പോകുന്നുണ്ടെങ്കില്‍ മറ്റൊരു സൂത്രവിദ്യയിലൂടെ സൂചി വെള്ളത്തില്‍ പൊക്കി നിര്‍ത്താം. വെള്ളത്തിനു മുകളില്‍ കുറച്ചു ഒപ്പുകടലാസ് അല്ലെങ്കില്‍ ടിഷ്യൂ പേപ്പര്‍ വെക്കുക. അതിനു മുകളില്‍ ഇനി സൂചി നന്നായി തുടച്ചിട്ട് വെക്കുക. ടിഷ്യൂ പേപ്പര്‍ നനയുമ്പോള്‍ ഒരു പെന്‍സില്‍ കൊണ്ട് കുത്തി വെള്ളത്തിലേക്ക് പതുക്കെ താഴ്ത്തുക. സൂചി മാത്രം വെള്ളത്തില്‍ പൊങ്ങിക്കിടക്കും.
തീര്‍ച്ചയായും ഇരുമ്പു കൊണ്ടുണ്ടാക്കിയ തയ്യല്‍ സൂചിക്ക് ജലത്തെ അപേക്ഷിച്ച് പല മടങ്ങ് സാന്ദ്രത കൂടുതലാണ്. പക്ഷേ എങ്ങനെയാണ് സൂചി പൊങ്ങിക്കിടക്കുന്നത്? പ്രതലബലം അഥവാ സര്‍ഫസ് ടെന്‍ഷന്‍ കൊണ്ട് ജലതന്മാത്രകള്‍ ഒരുക്കുന്ന മെത്തയില്‍ വിശ്രമിക്കുകയാണ് നമ്മുടെ തയ്യല്‍ സൂചി.
ദ്രാവക തന്മാത്രകള്‍ പലരീതിയിലുള്ള ബലങ്ങള്‍കൊണ്ട് പരസ്പരം ആകര്‍ഷിക്കപ്പെടുന്നു. ദ്രാവകത്തിന്റെ അന്തര്‍ഭാഗത്ത് ഓരോ തന്മാത്രയുടേയും നാലുവശത്തു നിന്നും മുകളില്‍ നിന്നും താഴെ നിന്നും മറ്റു തന്മാത്രകള്‍ ആകര്‍ഷിച്ച് വലിക്കുന്നതിനാല്‍ തന്മാത്രകള്‍ ഏകദേശം സന്തുലിതമായിരിക്കും. എന്നാല്‍ ദ്രാവകത്തിന്റെ മുകള്‍ഭാഗത്തെ സ്ഥിതി ഇതല്ല. അവിടെ മുകളിലേക്ക് വലിക്കാന്‍ മറ്റു തന്മാത്രകള്‍ ഇല്ലല്ലോ! താഴേക്കുള്ള വലിയെ പ്രതിരോധിക്കാന്‍ അതിനും മുകളില്‍ തന്മാത്രകള്‍ ഇല്ലാത്തതിനാല്‍ ദ്രാവകത്തിന്റെ മുകള്‍ ഭാഗം താഴെയുള്ള തന്മാത്രകള്‍ പിടിച്ച് വലിച്ച് ഒരു ഇലാസ്റ്റിക് പാളി പോലെ ആക്കുന്നു. ഇതാണ് പ്രതല ബലം അഥവാ സര്‍ഫസ് ടെന്‍ഷന്‍!

ദ്രാവക തന്മാത്രകളുടെ ഈ പരസ്പര ആകര്‍ഷണ ബന്ധം ഇല്ലായിരുന്നുവെങ്കില്‍..... തന്മാത്രകള്‍ ദ്രുതഗതിയില്‍ ചലിച്ച് ചൂടുപിടിക്കുകയും വറ്റിപ്പോകുകയും മറ്റും ചെയ്തേനെ! ദൈവാനുഗ്രഹം.....

നമുക്കൊരു ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാം


താരതമ്യേന ഭാരം കുറഞ്ഞ ഒരു വാതകമാണ് ഹൈഡ്രജന്‍. ഈ വാതകം നിറച്ച ബലൂണിന്റെ പിടി വിട്ടാല്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് പറന്നു പോകും. നമുക്കൊരു ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കാം.

ആവശ്യമായ സാധനങ്ങള്‍
1. ഒരു ഇടത്തരം വലുപ്പമുള്ള ബലൂണ്‍
2. ഒരു പത്തു തുടം കുപ്പി
3. കുറച്ചു ചുണ്ണാമ്പ്
4. കുറച്ചു അലൂമിനിയം കടലാസ് (സിഗരറ്റിന്റെ കവറില്‍ നിന്നും ശേഖരിക്കാം)
5. കുറച്ചു അലക്കു കാരം

പത്തു തുടക്കുപ്പിയിലേക്ക് ചുണ്ണാമ്പ്, അലൂമിനിയം കടലാസ്, അലക്കു കാരം എന്നിവ ഇടുക. അതിലേക്ക് കുപ്പിയുടെ പകുതിയോളം ചെറു ചൂടുവെള്ളം ഒഴിക്കുക. അതിനു ശേഷം, ചിത്രത്തില്‍ കാണുന്നതു പോലെ, കുപ്പിയുടെ വായിലേക്ക് ബലൂണ്‍ കയറ്റിയിടുക.

കുറച്ചു സമയത്തിനു ശേഷം ബലൂണ്‍ അല്പാല്പമായി വീര്‍ത്തു വരുന്നതുകാണാം. ബലൂണ്‍ നന്നായി വീര്‍ത്തതിനു ശേഷം, ചെറിയ നൂല്‍ കൊണ്ട് നന്നായി കെട്ടി കുപ്പിയില്‍ നിന്നും മാറ്റുക. ഇനി ഈ ബലൂണ്‍ കൈപ്പത്തിയില്‍ വെച്ചു നോക്കൂ, അത് അന്തരീക്ഷത്തിലേക്ക് പറന്നുയരുന്നു.

കലണ്ടര്‍ മാജിക്ക്


ഇന്ന് കലണ്ടര്‍ കൊണ്ടൊരു മാജിക്ക് നടത്തി കൂട്ടുകാരുടെ മുന്നില്‍ വിലസാം.


കൂട്ടുകാരനെ ഒരു കലണ്ടറിന് അഭിമുഖമായി നിര്‍ത്തുക. നിങ്ങള്‍ കൂട്ടുകാരനഭിമുഖമായി കലണ്ടര്‍ കാണാനകാതെയും നില്‍ക്കുക. സുഹൃത്തിനോട് കലണ്ടറിലെ ഏതെങ്കിലും തുടര്‍ച്ചയായ മൂന്നു സംഖ്യകള്‍ മനസ്സില്‍ വിചാരിച്ച് അവയുടെ തുക കണ്ടുപിടിച്ച് ഉറക്കെ പറയാന്‍ ആവശ്യപ്പെടുക. അത്ഭുതം! സുഹൃത്ത് മനസ്സില്‍ കണ്ട മൂന്നു സംഖ്യകള്‍ നിങ്ങള്‍ പറയുന്നു!

വിദ്യ നിസ്സാരമാണ്. സുഹൃത്ത് പറഞ്ഞ തുകയെ 3 കൊണ്ട് മനസ്സില്‍ ഹരിക്കുക. ഹരണഫലമാണ് മൂന്നു സംഖ്യകളില്‍ രണ്ടാമത്തെ സംഖ്യ. ഇതില്‍ നിന്ന് ഒന്നു കുറച്ചാല്‍ ആദ്യത്തെ സംഖ്യയും ഒന്നു കൂട്ടിയാല്‍ മൂന്നാമത്തെ സംഖ്യയും ലഭിക്കാന്‍ പ്രയാസമില്ലല്ലോ!

ആള്‍ജിബ്രായെ വിളിക്കാം.
ആദ്യത്തെ സംഖ്യ A എന്നിരിക്കട്ടെ
അപ്പോള്‍ രണ്ടാമത്തെ സംഖ്യ A+1 ഉം
മൂന്നാമത്തെ സഖ്യ A+2 ഉം ആയിരിക്കുമല്ലോ!

മൂന്നു സഖ്യകളുടെ തുക = A + (A+1) + (A+2) = 3A + 3
ഈ തുകയെ 3 കൊണ്ട് ഹരിച്ചാല്‍ നമുക്ക് A+1 ലഭിക്കും. അതായത് നമ്മുടെ രണ്ടാമത്തെ സംഖ്യ!

ഹൈഡ്രജനും ഓക്സിജനും വീട്ടില്‍ ഉണ്ടാക്കാമോ


രണ്ടു ഭാഗം ഹൈഡ്രജനും ഒരു ഭാഗം ഓക്സിജനും ചേര്‍ന്നാണ് ജലമുണ്ടായിരിക്കുന്നത് എന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ? ഏതെങ്കിലും ഒരു രീതിയില്‍ ജലം വിഘടിപ്പിച്ച് എടുത്താല്‍ ഈ രണ്ടു വാതകങ്ങളും നമുക്ക് നിര്‍മ്മിക്കാന്‍ സാധിക്കുമല്ലോ.


വൈദ്യുത വിശ്ലേഷണ പ്രക്രിയയിലൂടെ ജലത്തെ വിഘടിപ്പിക്കുന്ന വിദ്യ മനസ്സിലാക്കിക്കൊള്ളൂ.

ആവശ്യമായ സാധനങ്ങള്‍
1. ഒരു ചിരട്ട
2. പഴയ ഡ്രൈസെല്ലില്‍ നിന്നും വേര്‍പെടുത്തിയെടുത്ത വൃത്തിയാക്കിയ ഒരു കാര്‍ബണ്‍ ദണ്ഡ്.
3. കുറച്ച് അലക്കു കാരം
4. മൂന്ന് ഡ്രൈസെല്‍ ബാറ്ററി
5. ബന്ധിപ്പിക്കാനുള്ള വയറുകള്‍
6. പശ
7. വാതകം സംഭരിക്കാനുള്ള രണ്ടു ടെസ്റ്റ് ട്യൂബ്
8. വെള്ളം
ചിരട്ടക്കടിയില്‍ രണ്ട് ദ്വാരങ്ങള്‍ ഇടുക. ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ കാര്‍ബണ്‍ ദണ്ഡ് രണ്ടായിമുറിച്ച് ഓരോ ദണ്ഡും കുറച്ച് വെളിയിലേക്ക് തള്ളിയിരിക്കുന്ന രീതിയില്‍ ഓരോ ദ്വാരത്തിലും കയറ്റി വെച്ച് പശയുപയോഗിച്ച് സീല്‍ ചെയ്യുക. രണ്ട് വയറുകള്‍ അഗ്രത്തുള്ള ഇന്‍സുലേഷന്‍ നീക്കി ഓരോ ദണ്ഡിന്റേയും തള്ളിയിരിക്കുന്ന ഭാഗത്ത് നന്നായി ചുറ്റി ഉറപ്പിക്കുക. ചിരട്ടയിലേക്ക് വെള്ളം ഒഴിക്കുക. വെള്ളം ഒരു നല്ല വൈദ്യുത ചാലകമല്ലാത്തതിനാല്‍ ചിരട്ടയിലെ വെള്ളത്തിലേക്ക് കുറച്ച് അലക്കുകാരം ഇട്ട് ഇളക്കുക.

വാതകം സംഭരിക്കുവാനായി നമ്മള്‍ കരുതിയ രണ്ട് ടെസ്റ്റ് ട്യൂബുകളിലും നിറയേ വെള്ളം നിറച്ച് തള്ളവിരല്‍ കൊണ്ടമര്‍ത്തി തലകീഴായി ചിരട്ടക്കുള്ളിലെ വെള്ളത്തില്‍ കാര്‍ബ്ബണ്‍ ദണ്ഡുകള്‍ക്ക് മുകളില്‍ പ്രതിഷ്ഠിക്കുക. ടെസ്റ്റ് ട്യൂബ് കിട്ടാത്തവര്‍ രണ്ട് ചെറിയ വെളുത്ത കുപ്പികള്‍ സംഘടിപ്പിച്ചാലും മതി.

വൈദ്യുതവിശ്ലേഷണത്തിനുള്ള സംവിധാനം തയ്യാറായിക്കഴിഞ്ഞു. ഇനി കാര്‍ബ്ബണ്‍ ദണ്ഡില്‍ ബന്ധിപ്പിച്ചിരിക്കുന്ന വയറുകളുടെ മറ്റു രണ്ടഗ്രങ്ങള്‍ ബാറ്ററിയുമായി ഘടിപ്പിക്കുക. ഇപ്പോള്‍ വൈദ്യുത വിശ്ലേഷണം ആരംഭിക്കുകയായി! ജലം വിഘടിച്ച് ഗുമിളകളായി ഓരോ ടെസ്റ്റ് ട്യൂബുകളിലും നിറയാന്‍ തുടങ്ങുന്നു. വാതകം നിറയുന്ന മുറക്ക് ടെസ്റ്റ് ട്യൂബില്‍ നിന്നും ജലം ഇറങ്ങിത്തുടങ്ങുന്നു.

വൈദ്യുതവിശ്ലേഷണപ്രക്രിയയില്‍ വൈദ്യുതി മൂലം വെള്ളത്തിന്റെ ഹൈഡ്രജന്‍-ഓക്സിജന്‍ രാസബന്ധത്തെ തകര്‍ത്ത് അവ തമ്മില്‍ വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. മുമ്പു സൂചിപ്പിച്ചതു പോലെ, വെള്ളത്തിന്റെ ഒരു തന്മാത്ര രണ്ടു് ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു ഓക്സിജന്‍ ആറ്റവും ചേര്‍ന്നാണു് ഉണ്ടായിരിക്കുന്നതു്. അതിനാല്‍ ടെസ്റ്റ് ട്യൂബില്‍ നിറയുന്ന ഹൈഡ്രജന്റെ അളവ് ഓക്സിജനെ അപേക്ഷിച്ച് ഇരട്ടിയായിരിക്കും. നെഗറ്റീവ് ഘടിപ്പിച്ച ദണ്ഡില്‍ (കാഥോഡ്) നിന്നും ഹൈഡ്രജനും പോസിറ്റീവ് ഘടിപ്പിച്ച ദണ്ഡില്‍ (ആനോഡ്) നിന്നും ഓക്സിജനുമാണ് ഉണ്ടാകുന്നതു്.

ചെമ്പരത്തിയിലെ വര്‍ണ്ണക്കാഴ്ച!


വിവിധ നിറങ്ങളില്‍ ചെമ്പരത്തിപ്പൂക്കള്‍ ലഭ്യമാണ്. ഇവയെല്ലാം ഒരു ചെമ്പരത്തിച്ചെടിയില്‍ തന്നെ വിരിഞ്ഞെങ്കിലോ എന്ന് എപ്പോഴെങ്കിലും വിചാരിച്ചിട്ടിണ്ടോ? ഗ്രാഫ്റ്റിംഗിലൂടെ (ഒട്ടിക്കല്‍) ഇതു സാധ്യമാക്കാം.
ആവശ്യമായ സാധനങ്ങള്‍
1. ബ്ലേഡ്
2. തയ്യല്‍ നൂല്‍
3. വിവിധ നിറങ്ങളിലെ ചെമ്പരത്തിയുടെ തലപ്പുകള്‍
4. നാടന്‍ ചെമ്പരത്തിത്തണ്ട്

ഒരു നാടന്‍ ചെമ്പരത്തിത്തണ്ട് ഒരു ചെടിച്ചട്ടിയില്‍ നട്ടുപിടിപ്പിച്ച് വളര്‍ത്തിയെടുക്കുക. ഇതിലേക്കാണു വിവിധ വര്‍ണങ്ങളിലുള്ള നമ്മുടെ മറ്റെല്ല്ലാ ചെമ്പരത്തികളും ഒട്ടിച്ചെടുക്കേണ്ടത്. ഇതിനെ ഗ്രാഫ്റ്റിംഗ് ഭാഷയില്‍ ‘സ്റ്റോക്ക് ‘ എന്നാണു വിളിക്കുന്നതു്.

ചെടി നല്ലവണ്ണം തഴച്ചു വളര്‍ന്നുകഴിഞ്ഞാല്‍ ഒട്ടിക്കാന്‍ തയ്യാറായി.

വിവിധ നിറങ്ങളിലെ ചെമ്പരത്തികളുടെ കുറെ തലപ്പുകള്‍ ശേഖരിക്കുക. ചെടിച്ചട്ടിയിലെ നാടന്‍ ചെമ്പരത്തിയുടെ ഇലകളെല്ലാം അടര്‍ത്തിക്കളയുക. ഇതിലേയ്ക്ക് ഒട്ടിക്കാന്‍ പോകുന്ന നാമ്പുകളുടെ വളര്‍ച്ചയ്ക് ശക്തി പകരുവാനാണ് ഇങ്ങനെ ചെയ്യുന്നതു്. നാടന്‍ ചെമ്പരത്തിയുടെ ഒരു ശിഖരത്തിലെ അഗ്രഭാഗം മൂര്‍ച്ചയുള്ള ഒരു ബ്ലേഡ് കൊണ്ട് ചിത്രത്തില്‍ കാണുന്നതു പോലെ നെടുകെ കീറുക. ഒട്ടിക്കേണ്ട ചെമ്പരത്തിയുടെ അഗ്രം ആപ്പു പോലെ ചെത്തിയെടുക്കുക. ഈ ചെത്തിയെടുത്ത ഭാഗത്തെ, ‘സയന്‍‘ എന്നു വിളിക്കുന്നു.

നാടന്‍ ചെമ്പരത്തിയുടെ (സ്റ്റോക്ക്) കീറി വെച്ചിരിക്കുന്ന വിടവിലേക്ക് ഈ ആപ്പ് (സയന്‍) ഇറക്കിവെച്ച് തയ്യല്‍ നൂലു കൊണ്ട് നന്നായി മുറുക്കി കെട്ടുക. മുറിഞ്ഞഭാഗങ്ങള്‍ വായു കടക്കാതെ നന്നായി ചേര്‍ന്ന് ഒട്ടിയിരിക്കുന്ന രീതിയിലാകണം കെട്ടേണ്ടത്. ഈ പ്രക്രിയ മറ്റു നിറങ്ങളിലെ ചെമ്പരത്തി സയന്‍ കൊണ്ടും ആവര്‍ത്തിക്കുക.
ഉദ്ദേശിച്ച എല്ലാ നിറങ്ങളും ഒട്ടിച്ചു തീര്‍ന്നതിനുശേഷം ചെടിച്ചട്ടി അധികം വെയിലും മറ്റും ഏല്‍ക്കാത്തവിധം മുറിക്കുള്ളില്‍ ഒരിടത്ത് വെയ്കുക. ദിവസവും ചട്ടി നല്ലവണ്ണം നനയ്ക്കുക. നനയ്കുമ്പോള്‍ ഒട്ടിച്ചിരിക്കുന്ന ഭാഗത്ത് വെള്ളം വീണ് നനയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഒരാഴ്ചക്കകം പിടിക്കുന്ന തലപ്പുകള്‍ നമുക്ക് മനസ്സിലായിത്തുടങ്ങും. ബാക്കിയുള്ളവ നശിച്ച് പോകും. തലപ്പുകള്‍ നന്നായി വളര്‍ന്നു കഴിഞ്ഞാല്‍ ചെടിച്ചട്ടി വെളിയിലേക്കു് മാറ്റാം.

ഗ്രാഫ്റ്റിംഗ് സാധാരണഗതിയില്‍ വളരെ ശ്രദ്ധ ആവശ്യമായ ഒരു കലയാണെങ്കിലും ഇവിടെ പ്രതിപാദിച്ച വെഡ്ജ് ഗ്രാഫ്റ്റിംഗ് രീതി, അധികമൊന്നും പരിശീലനമില്ലെങ്കിലും ചെമ്പരത്തിയില്‍ നന്നായി വിജയിക്കാറുണ്ടു്.

കണ്ണിനുമുണ്ട് കഥ പറയാന്‍..



ഈ കാണുന്ന ചിത്രത്തിലേക്ക് 10-20 സെക്കന്‍ഡ് നേരം തുറിച്ചുനോക്കുക. ഇനി അടുത്തുള്ള വെളുത്ത ഏതെങ്കിലും പ്രതലത്തിലേക്ക് കണ്ണു പായിക്കുക. ചിത്രത്തിന്റെ അയഥാര്‍ത്ഥമായ മറ്റൊരു പ്രതിബിംബം ഇപ്പോള്‍ ദര്‍ശിക്കാന്‍ സാധിക്കുന്നു.

ഇതെങ്ങനെയാണ് സംഭവിക്കുന്നത്? കണ്ണിന്റെ ഒരു പ്രത്യേകതകൊണ്ടാണ് ഇതുണ്ടാകുന്നത്. ഈ ദൃശ്യത്തെ അനന്തരദൃശ്യം (ആഫ്റ്റര്‍ ഇമേജ്) എന്നു വിളിക്കാം. പരിധിയില്‍ കവിഞ്ഞ നേരം അനന്തരദൃശ്യം ദൃഷ്ടിയില്‍ തങ്ങിനിന്നാല്‍ അതൊരു അസുഖമായി ഗണിക്കപ്പെടും.

അനന്തരദൃശ്യങ്ങള്‍ രണ്ടു തരത്തിലുണ്ട്. പോസിറ്റീവ് അനന്തരദൃശ്യവും നെഗറ്റീവ് അനന്തരദൃശ്യവും. ചിത്രം അതേനിറത്തില്‍ ദൃഷ്ടിയില്‍ തങ്ങിനില്‍ക്കുന്നതാണ് പോസിറ്റീവ് അനന്തരദൃശ്യം. സിനിമയും കാര്‍ട്ടൂണും മറ്റും തടസ്സം അറിയാതെ കാണുന്നത് ഈ പ്രത്യേകതകൊണ്ടാണ്
(തുടരെ വീഴുന്ന ചിത്രങ്ങളാണല്ലോ വാസ്തവത്തില്‍ ചലിക്കുന്നതായി തോന്നുന്നത്). കണ്ണിന്റെ ഈ പ്രത്യേകത സമജ്ഞനക്ഷമത (പെഴ്സിസ്റ്റന്‍സ് ഓഫ് വിഷന്‍) എന്നറിയപ്പെടുന്നു. റെറ്റിനയുടെ കോശങ്ങളില്‍ പ്രകാശം പതിക്കുമ്പോള്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ തിരികെയാക്കാനുള്ള താമസമാണിതിനു കാരണം.

നെഗറ്റീവ് അനന്തരദൃശ്യം ഫോട്ടോയുടെ നെഗറ്റീവ് പോലെ നിറം തിരിഞ്ഞിരിക്കും. അവിടെ ചുവപ്പ് പച്ചയായും, പച്ച ചുവപ്പായും, നീല മഞ്ഞയായും മഞ്ഞ നീലയായും, കറുപ്പ് വെളുപ്പായും, വെളുപ്പ് കറുപ്പായും മാറിയുള്ള പ്രതിബിംബമാവും നാം കാണുക. മുകളിലെ ചിത്രത്തിലും ഈ പ്രതിഭാസം തന്നെയാണ് കാണാനായത്. റോഡോസ്പിന്‍ എന്ന രാസവസ്തുവാണ് റെറ്റിനയിലെ കോശങ്ങള്‍ക്ക് പ്രകാശസംവേദനക്ഷമത നല്‍കുന്നത്. പ്രകാശം പതിക്കുമ്പോള്‍ ഈ രാസവസ്തു അപ്രത്യക്ഷമാകുന്നു. പ്രകാശം ഏറിയാല്‍ പെട്ടെന്നാണതുണ്ടാകുക. തുറിച്ച് നോക്കുമ്പോള്‍ അങ്ങനെ നമ്മുടെ ചിത്രത്തിലെ നക്ഷത്രമുള്ള ഭാഗത്തെ റോഡോസ്പിന്‍ പെട്ടെന്ന് നഷ്ടമാകുകയും ആ ഭാഗം പ്രകാശത്തോട് നല്ലനിലയില്‍ പ്രതികരിക്കാതാവുകയും ചെയ്യും. പിന്നീട് നാം ഏതെങ്കിലും വെളുത്തപ്രതലത്തിലേക്ക് നോക്കുമ്പോള്‍, നക്ഷത്രം പതിഞ്ഞ റെറ്റിനയുടെ ഭാഗം പ്രകാശത്തോട് നല്ലനിലയില്‍ പ്രതികരിക്കാതാവുകയും കറുപ്പു നിറത്തില്‍ അനുഭവവേദ്യമാകുകയും ചെയ്യുന്നു.

കണ്ണിനും കഥ പറയാനുണ്ടെന്ന് ബോധ്യമായില്ലേ?


 

വടക്കുനോക്കിയന്ത്രം (compass)


കൂട്ടുകാര്‍ വടക്കുനോക്കിയന്ത്രമെന്നു് കേട്ടിട്ടുണ്ടോ? ദിക്കു നിര്‍ണ്ണയിക്കാന്‍ കപ്പലുകളിലും മറ്റും ഉപയോഗിച്ചുവരുന്ന ഒരു ഉപകരണമാണത്. ഒരു കാന്തം അതിനെ സ്വതന്ത്രമായി ചലിക്കത്തക്ക നിലയില്‍ ഒരു നേര്‍ത്ത നൂലില്‍ കെട്ടിത്തൂക്കിയാല്‍ എല്ലായ്പ്പോഴും അതു് ഒരു പ്രത്യേക ദിശയില്‍ തന്നെ നിലകൊള്ളുന്നതു് കാണാം. നാം എങ്ങനെ കറക്കി വിട്ടാലും കാന്തം ആ പ്രത്യേക ദിശയില്‍ (തെക്ക്-വടക്ക്) തന്നെ തിരിച്ചുവരും. കാന്തത്തിന്റെ ഈ പ്രത്യേകതയെ ‘ദിശാസൂചക സ്വഭാവം‘ എന്നു പറയപ്പെടുന്നു. ഇതാണു് വടക്കുനോക്കിയന്ത്രത്തില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നതു്. വടക്കോട്ടു് തിരിഞ്ഞു നില്‍ക്കുന്ന കാന്തത്തിന്റെ വശത്തെ ഉത്തരധ്രുവമെന്നും (north pole) തെക്കോട്ടു് തിരിഞ്ഞു നില്‍ക്കുന്ന വശത്തെ ദക്ഷിണധ്രുവമെന്നും (south pole) വിളിക്കുന്നു.
ഭൂമി ഒരു വലിയ കാന്തമാണെന്നു് കൂട്ടുകര്‍ക്കറിയാമല്ലോ. അതിനുമുണ്ട് ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍. ഭൂമിയുടെ ആകര്‍ഷണ ശക്തികൊണ്ടാണു് നാം തൂക്കിയിട്ട കാന്തവും തെക്കു-വടക്കു നിലകൊണ്ടത്.

ഒരു കാന്തസൂചി സ്വതന്ത്രമായി തിരിയത്തക്കവിധത്തില്‍ ഒരിടത്തു് ഉറപ്പിച്ചാല്‍ വടക്കുനോക്കിയന്ത്രമായി. നമുക്കു് ഒരു വടക്കുനോക്കിയന്ത്രം (compass) നിര്‍മ്മിക്കുന്നതെങ്ങനെയെന്നു നോക്കാം.

ഇതിനു് ആദ്യം വേണ്ടത് ഒരു കാന്തസൂചിയാണു്. ഒരു പഴയ ബ്ലേഡ് നീളത്തില്‍ രണ്ടായി ഒടിക്കുക. ഇനി ഇതു കാന്തികവത്ക്കരിക്കണം. ഇതിനായി, സാമാന്യം ശക്തിയുള്ള ഒരു കാന്തമെടുത്തു് രണ്ടായി ഒടിച്ചെടുത്ത ഒരു ബ്ലേഡുകഷണത്തിനു് മുകളിലൂടെ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന രീതിയില്‍ ഒരേ ദിശയില്‍ അമ്പതോളം തവണ ഉരക്കുക.

ഈ രീതിയില്‍ ബ്ലേഡുകഷണം പ്രേരിത കാന്തവത്ക്കരിക്കപ്പെട്ടു കഴിഞ്ഞു. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു് പോലെ ആ ബ്ലേഡ് കഷണം, ഒരു കത്രിക കൊണ്ടു് ഡയമണ്ട് ആകൃതിയില്‍ മുറിച്ചെടുക്കുക.
കാന്തസൂചി തയ്യാറായി.

ഇനി വേണ്ടതു്, കാന്തസൂചിക്കു് സ്വതന്ത്രമായികറങ്ങുവാനുള്ള ഒരു സംവിധാനമാണു്. ഇതിനു് എഴുതിത്തീര്‍ന്ന ഒരു റീഫില്ലിന്റെ നിബ്ബ് ഊരി അതിന്റെ അകത്തു് അടിഞ്ഞിരിക്കുന്ന മഷിയും മറ്റും ഒരു നേര്‍ത്ത തയ്യല്‍‌സൂചികൊണ്ടോ മറ്റോ വൃത്തിയാക്കിയെടുക്കുക. ഒരു കാരണവശാലും നിബ്ബിനുള്ളിലെ ബോള്‍ കുത്തി വെളിയില്‍ ചാടിക്കരുതു്. ഇനി നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കാന്തസൂചിയുടെ ഒത്ത നടുക്ക് നിബ്ബിനു കടക്കാന്‍ മാത്രം പാകത്തില്‍ ഒരു ദ്വാരം ഉണ്ടാക്കി, നിബ്ബ് കാന്തസൂചിയില്‍ തിരുകി വയ്ക്കുക.

അവസാനമായി, നേര്‍ത്ത ഒരു തയ്യല്‍ സൂചി, അതിന്റെ മുനയുള്ള അഗ്രം മുകളിലേക്കു് നില്‍‌ക്കത്തക്കരീതിയില്‍ ഒരു തടിക്കഷണത്തില്‍ ഉറപ്പിക്കുക. ഇനി തയ്യല്‍ സൂചിക്കുമുകളിലേക്കു് നിബ്ബു ഘടിപ്പിച്ച കാന്തസൂചി ഇറക്കി വെക്കുക.
ഇപ്പോള്‍ കാന്തസൂചിയില്‍ ചെറുതായൊന്നു തട്ടിയാലും അതു നന്നായി തിരിയും. കാന്തസൂചി തിരിഞ്ഞ് അവസാനം തെക്കു വടക്കു ദിശയില്‍ വന്നു് നില്‍ക്കുന്നു. കാന്തസൂചിയുടെ വടക്കോട്ടു് തിരിഞ്ഞുനില്‍ക്കുന്ന വശം ചായം തേച്ചു് അടയാളപ്പെടുത്തിവെക്കുക. ഏതു സ്ഥലത്തു് ഈ സംവിധാനം കൊണ്ടുപോയാലും ചായംതേച്ച വശം വടക്കോട്ടു് തന്നെ നില്‍ക്കും. വടക്ക് അറിഞ്ഞാല്‍ മറ്റുദിശകള്‍ കണ്ടുപിടിക്കാന്‍ വിഷമമില്ലല്ലോ!

എന്താ, ഇന്നു തന്നെ ഒരു വടക്കുനോക്കിയന്ത്രം ഉണ്ടാക്കുകയല്ലേ?

Adverbs


Adverbs can tell you where, when, how, why and to what extent something happens.
There are several different classes of adverb (see above).
They are often formed from adjectives or nouns be adding the suffix -ly.
For example: Quick becomes quickly, sudden becomes suddenly, intelligent becomes intelligently.
To form an adverb from adjectives ending in -y change the y to i before adding the -ly.
For example: angry becomes angrily, busy becomes busily.
To form an adverb from adjectives ending in -e drop the -e before adding the -ly.
For example: feeble becomes feebly, true becomes truly.
Some adjectives ending in -ly need no changes.
For example: heavenly.
However there are exceptions.
For example: sly becomes slyly, shy becomes shyly.
Some adverbs do not end in -ly.
For example: fast, hard, straight.
Adjective
Pretty
Serious
Fast
Quiet
Example
She was a pretty girl.
He was a serious boy.
It was a fast car.
They were quiet children.
Adverb
Prettily
Seriously
Fast
Quietly
Example
The bird sang prettily.
The policeman spoke seriously.
Schumacher drives fast.
The woman spoke quietly.
 
Adverbs can modify adjectives
An adjective can be modified by an adverb, which precedes the adjective.
For example:-
That's really nice.

Adverbs can modify adverbs
Some adverbs can modify others. As with adjectives, the adverb precedes the one it is modifying.
For example:-
She did it really well.

Adverbs can modify nouns
Adverbs can modify nouns to indicate time or place.
For example:-
The concert tomorrow.
The room upstairs.

Adverbs can modify noun phrases
Some adverbs of degree such as quite, rather, so, such ... can modify noun phrases.
For example:-
We had quite a good time.
They're such good friends.

Adverbs can modify determiners, numerals and pronouns
Adverbs such as almost, nearly, hardly, about, etc., can be used:
For example:-
Nearly everyone, who was invited, came to the party.

Adverbs can modify sentences
Some adverbs modify a whole sentence, not just a part of one.
For example:-
Luckily the car stopped in time. In this sentence luckily modifies the whole sentence, it shows that it was good luck that the car stopped in time.

Adverbs of Degree

Adverbs of degree tell us the strength or intensity of something that happens. Many adverbs are gradable, that is, we can intensify them. Basically they answer the sort of question that asks How much ...? or How little...?
Adverbs of degree include; adequately, almost, entirely, extremely, greatly, highly, hugely, immensely, moderately, partially, perfectly, practically, profoundly, strongly, totally, tremendously, very, virtually etc.
For example:-
The man drove badly. = The man drove really badly. - In this sentencereally shows us just how badly he drove.
They enjoyed the film. = They enjoyed the film immensely. -
 In this sentence 
immensely shows us how much they enjoyed the film.
These intensifiers are not gradable though, you cannot say The man drove extremely very badly.

Adverbs of Duration

Adverbs of duration tell us how long something happened.
They include; briefly, forever, long, shortly, permanantly, temporarily etc.
For example:
"They were occupied." = "They were briefly occupied." - In this sentencebriefly shows us the duration.
"The phone was out of order." = "The phone was temporarily out of order." - In this sentence temporarily shows us the duration.

Adverbs of Frequency

Adverbs of frequency tell us how often something is done.
Adverbs of frequency include; always, constantly, continually, frequently, infrequently, intermittently, normally, occasionally, often, periodically, rarely, regularly, seldom, sometimes etc.
For example:
I always do my homework on time. - In this sentence always shows us the frequency.
She goes out occasionally. - In this sentence occasionally shows us the frequency.
Most frequent
always
constantly
nearly always
almost always
usually
generally
normally
regularly
often
frequently
sometimes
periodically
occasionally
now and then
once in a while
rarely
seldom
infrequently
hardly ever
scarcely ever
almost never
Least frequent
never
When something happens regularly at a fixed time we can use the following as adverbs:-
Every day
=
Daily
Every week
=
Weekly
Ever fortnight (two weeks)
=
Fortnightly
Every month
=
Monthly
Every year
=
Yearly/Annually
For example:
I get a newspaper every day. = I get the newspaper daily. 
I pay my rent every month. = I pay my rent monthly

Adverbs of Manner

Some adverbs tell us how an action is or should be performed.
Often these adverbs are formed by adding -ly to the end of an adjective.
Adjectives ending -l add -ly ; careful-carefully.
Adjectives ending -y change to -ily ; lucky-luckily
Adjectives ending -ble change to -bly ; responsible-responsibly
adjective
adverb
anxious
anxiously
bad
badly
beautiful
beautifully
capable
capably
lucky
luckily
quick
quickly
weak
weakly
For example:
The little girl ran quickly. In this sentence quickly modifies the verb ran (to 

Adverbs of Place

Adverbs of place indicate where something happens.
These include; abroad, anywhere, here, outside, somewhere, there, underground, upstairs etc.
For example:
My passport is here in my bag.
Place
Example
Upstairs
The children were playing upstairs.
In London
The people demonstrated in London.
Outside
The children were playing outside.

Adverbs of Probability

Adverbs of probability tell us the likelihood of something happening.
If you imagine playing dice, what's the likelihood (probability) of rolling a six? It's possible, but it's not certain. You'll certainly throw something between one and six, but your not likely to throw two sixes.
Adverbs of probability include; certainly, definitely, doubtless, maybe, perhaps, possibly, probably etc.
For example:
We will win the game. = We will certainly win the game. - In this sentencecertainly shows us the probability.

Adverbs of Time

Some adverbs tell us when something happened.
These include:afterwards, later, now, soon, yesterday etc.
For example:-
Yesterday all my troubles seemed so far away. - In this sentenceyesterday shows us when the singers troubles seemed so far away..
Other adverbs of time include:-
Time
Example
Saturday, Sunday ...
I am going to the shops on Monday.
Today
I've been to the shops today.
Yesterday
I went yesterday.
Next week/month/year
I am going next week.
Last week/month/year
I went last year.
Finally
I finally went.
Eventually
I eventually went to the shops.
Already
I've already been to the shops.
Soon
I'm going to the shops soon.
Just
I'm just going to the shops.
Still
I'm still at the shops.

Adverbs of Comparison

When we compare what two things or people do we look at what makes one different from the other.
Adverbs of comparison are used to show what one thing does better or worse than the other.
When an adverb ends in -ly, more is put in front of the adverb.
For example:-
  • "Jill did her homework more frequently."
The rule for forming the comparative of an adverb is if it has the same form as an adjective add the suffix -er to the end.
For example:-
  • "Jill did her homework faster."
The following irregular adverbs are exceptions to this rule:
  • 'well' becomes 'better'
  • 'badly' becomes 'worse'
  • 'little' becomes 'less'
For example:
  • "Jill was better."
  • "Jack was worse."
  • "To lose weight you need to eat less."
When comparing two things you need to put than between the adverb and what is being compared.
For example:-
  • "Jill did her homework faster than Jack."
  • "Jill did her homework more frequently than Jack."

Superlative form of Adverbs

The superlative form of an adverb is used to say what thing or person does something to the greater degree within a group or of its kind. Superlatives can be preceded by 'the'. In general the superlative forms of adverbs are the same as for superlative forms of adjectives.
The rule for forming the superlative of an adverb is if it has the same form as an adjective add the suffix -est to the end.
For example:-
  • fast - "Jill ran the fastest."
When an adverb ends in -ly, most is put in front of the adverb.
For example:-
  • Frequently - "Jill did her homework most frequently."
The following irregular adverbs are exceptions:-
  • 'well' becomes 'the best'
  • 'badly' becomes 'the worst'
For example:
  • "Jill did the best in the test."
  • "Jack did the worst in the test."