MALAYALAM SAHAYI. Bloggers: Sriraj.R & Anjana... sreerajchmd@gmail.com

Saturday 14 December 2013

ബ്രാഹ്മണന്‍




ഒരു ബ്രഹ്മണന്റെ മകനായി പിറന്നാല്‍ ബ്രാഹ്മണന്‍ ആകുമോ ? 2 രൂപയ്ക്ക് കിട്ടുന്ന പൂണ്നൂല് ശരീരത്തില്‍ അണിഞ്ഞാല്‍ ബ്രാഹ്മണന്‍ ആകുമോ ?
കുറെ മന്ത്രങ്ങള്‍ കാണാതെ പഠിച്ച് .. ദക്ഷിണ കണക്കു പറഞ്ഞ് ചോദിച്ചു വാങ്ങിച്ച്.. സഹജീവികളെ മുഴുവന്‍ കുറ്റവും ഏഷണിയും പറഞ്ഞ് ജീവിക്കുന്ന മനുഷ്യര്‍ ബ്രാഹ്മണരാണോ ?അല്ല ...അല്ലെ ..അല്ല ..ബ്രാഹ്മണന്‍ എന്ന് പറയുന്നത് ..ബ്രഹ്മം നേടിയവര്‍ ആരോ അവര്‍ ആണ് ബ്രാഹ്മണന്‍ ..അപ്പം ..അത് നേടുന്ന ഒന്നാണ് എന്ന് മനസ്സിലായല്ലോ ...ജനനം കൊണ്ട് കിട്ടുന്നത് അല്ല എന്ന് മനസ്സിലായല്ലോ ...? ഹിന്ദുവിന്റെ രണ്ടും ദൈവം ആയ ശ്രീ രാമനും ശ്രീകൃഷ്ണനും ബ്രാഹ്മണന്‍ അല്ല ...ശ്രീ രാമന്‍ ക്ഷത്രിയനും ശ്രീ കൃഷ്ണന്‍ പിന്നോക്ക വിഭാഗം (obc)എന്ന് നമ്മുടെ സര്‍ക്കാര്‍ രേഖകളില്‍ ഉള്ള യാദവ വിഭാഗം ആണ് ..എന്ന് പറഞ്ഞാല്‍ കേരളത്തിലെ ഇഴ്വന്‍ ആണ് ശ്രീ കൃഷന്‍ ...ഈ പറഞ്ഞ രണ്ടു അവതാരങ്ങളും ബ്രാഹ്മണ്യം നേടിയത് തങ്ങളുടെ പ്രവര്‍ത്തി കൊണ്ട് ആണ് ....ഇതിഹാസം ആയ രാമായണം എഴുതിയതു ആദിവാസി ആയ രത്നാകരന്‍ എന്നാ വാല്‍മികി ആണ് ...രത്നാകരന്‍ .ബ്രാഹ്മണ്യത്തിലേക്ക് ഉയര്‍ന്നത് തന്റെ അറിവ് കൊണ്ട് ആണ് ...അത് പോലെ തന്നെ ഒരു മുക്കുവ പുത്രന്‍ ആയ വ്യാസന്‍ ആണ് മഹാ ഭാരതം എഴുതിയത് ...അപ്പോള്‍ അവിടെയും ബ്രാഹ്മണ്യം വന്നത് ...പ്രവര്‍ത്തിയിലൂടെ ആണ് ..ജന്മനാ ജനിച്ചിട്ട്‌ ഇത് വരെ ഒരാളും ബ്രാഹ്മണ്യത്തിന്റെതായ കഴിവ് ഇത് വരെ കാണിച്ചതായി അറിവില്ല ...ഇപ്പോള്‍ ബ്രാഹ്മണ എന്നാ ജാതിയില്‍ ജനിച്ചിട്ട്‌ പ്രമുഖമായി ശോഭിക്കുന്ന ചിലര്‍ പോലും അവരുടെ കഴിവ് കൊണ്ട് ,അറിവ് കൊണ്ട് നേടിയെടുത്തതാണ് ആ ബ്രാഹ്മണ്യം ..ഇല്ലങ്കില്‍ ആ ജാതിയില്‍ പിറക്കുന്ന എല്ലാവരും കഴിവുള്ളവര്‍ ആകേണ്ടത് ആയിരുന്നു ..അത് ഉണ്ടായില്ല ..അതിനര്‍ഥം ...അത് കര്‍മ്മം കൊണ്ട് കിട്ടുന്നത് ആണ് എന്നാണു ..കൂടാതെ കേരളത്തില്‍ ഹിന്ദു നവോദ്ധാനത്തില്‍ വലിയ സംഭാവന ചെയ്ത ശ്രീ നാരായണ ഗുരു ജനിച്ചത് ഒരു ഇഴവാന്‍ ആയിട്ട് ആണ് ..എന്ന് പറഞ്ഞാല്‍ ഭഗവാന്‍ കൃഷ്ണന്‍ ജനിച്ച കംമുണിറ്റി ...എന്നാല്‍ ഗുരു തന്റെ കര്‍മ്മം ,അറിവ് ഇവ ഒക്കെ കൊണ്ട് ബ്രാഹ്മണ്യത്തിലേക്ക് ഉയര്‍ന്നു ...അത് കൊണ്ട് തന്നെ ഇന്ന് അനേകം പേര്‍ അദ്ദേഹത്തെ ദൈവം ആയി തന്നെ കാണുന്നു ...അത് പോലെ തന്നെ ആണ് ചട്ടമ്പി സ്വാമികള്‍ ..ഒരു ദരിദ്ര നായര്‍ കംമുണിറ്റിയില്‍ ജനിച്ചു തന്റെ കര്‍മ്മം കൊണ്ട് ,പ്രവര്‍ത്തി കൊണ്ട് ബ്രാഹ്മണ്യം നേടിയ ..സന്യാസി ആണ് അദ്ദേഹം ..അത് പോലെ തന്നെ അയ്യന്‍ കാളി ...ഒരു പുലയ കുടിലില്‍ പിറന്ന അദ്ദേഹം ...ഇന്ന് ലോകം അറിയുന്ന അയ്യന്‍ കാളി ആയതു തട്നെ കര്‍മ്മം ,പ്രവര്‍ത്തനം ഒക്കെ കൊണ്ട് ആണ് ..അത് കൊണ്ട് തന്നെ അദേഹം ബ്രാഹ്മണന്‍ ആണ് എന്ന് പറയാം ..കാരണം തന്നെ കര്‍മ്മം കൊണ്ട് ബ്രാഹ്മണ്യം അദ്ദേഹം നേടി ...അങ്ങനെ അനേകം പേരെ നമുക്ക് കാണുവാന്‍ കഴിയും ...ഇവരൊക്കെ ബ്രഹ്മന്യത്തിലേക്ക് ഉയര്‍ന്നത് കര്‍മ്മം കൊണ്ട് മാത്രം ...ജന്മനാ ഒരാളും ബ്രാഹ്മണന്‍ ആയി ജനിക്കുന്നില്ല ..സ്വയം ഞാന്‍ ..ബ്രാഹ്മണന്‍ ആണ് പറഞ്ഞു നടക്കുന്നവര്‍ക്ക് അതിന്റെ വില കിട്ടാത്തതും അത് കൊണ്ട് തന്നെ ...ഒരു പൂജ ചെയ്യുമ്പോള്‍ അത് നിസ്വര്ധമായി ചെയ്യാണം ....ഭഗവാനില്‍ അര്‍പ്പിച്ചു കൊണ്ട് ചെയ്യണം ..എന്നാല്‍ ഇന്ന് കേരളത്തില്‍ കൂടുതലും അങ്ങനെ അല്ല ...പാവപ്പെട്ടവരില്‍ നിന്നും ആയിര കണക്കിന് രൂപ പൂജക്ക്‌ കണക്കു പറഞ്ഞു മേടിക്കുന്ന ഒരാളെ നമുക്ക് ബ്രാഹമണന്‍ ആയി കാണാമോ ..? ഇല്ല ..അങ്ങനെ ഉള്ളവരെ ..കച്ചവക്കാര്‍ എന്ന് വിളിക്കും ..തട്നെ കയ്യില്‍ കുറെ മന്ത്രം ഉണ്ട് അത് കച്ചവടം ചെയ്യുന്ന ഒരു ബിസിനസ്‌ കാരന്‍ മാത്രം ...ഒരു ബ്രാഹമണന്‍ ഒരിക്കലും അങ്ങനെ കണക്കു പറഞ്ഞു മേടിക്കുന്ന പൈസ കൊണ്ട് ജീവിക്കില്ല ...അതാണ്‌ വ്യത്യാസം ..അത് കൊണ്ട് തന്നെ ആണ് ബ്രാഹ്മണ്യം കിട്ടുന്നത് കര്‍മ്മത്തിലൂടെ ആണ് എന്ന് ...പറയുന്നത് ...സമൂഹത്തില്‍ ഏതു വ്യത്യസ്ത വിഭാഗത്തില്‍ നിന്നും ഒരു ബ്രാഹമണന്‍ ഉയര്‍ന്നു വരാം ..അതാണ്‌ വ്യാസനും പറയുന്നത് .

ശരണംവിളിയുടെ രഹസ്യം




ശരണംവിളിയുടെ തത്ത്വം എന്താണെന്നു നോക്കാം. എന്താണ് ശരണംവിളി. 'സ്വാമിയേ ശരണമയ്‌യപ്പാ' എന്നാണ് മണ്ഡലകാലത്ത് ഓരോ അയ്‌യപ്പൻമാരും അയ്‌യപ്പ ഭക്തൻമാരും ഉരുവിട്ടുകൊണ്ടിരിക്കുന്നത്. പലരും പറയും, ഈ ശരണംവിളിയൊക്കെ ബൗദ്ധസ്വാധീനംകൊണ്ടുണ്ടായതാണെന്ന്. ഇത് ശരിയല്ല. കാരണം, ഋഗേ്വദത്തിൽ 'ഇന്ദ്ര ത്രിധാതു ശരണം' എന്ന വാക്ക് ഇന്ദ്രനെ അഥവാ ഈശ്വരനെ ശരണം പ്രാപിക്കുന്നതിനു വേണ്ടി ശരണം വിളിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. ഒരു സ്ഥലത്തല്ല പല ഇടങ്ങളിൽ പറയുന്നുണ്ട്. ഈശ്വരനിൽ ശരണം പ്രാപിക്കാനുള്ള വ്യഗ്രത ഒരു ഭക്തന്റെ ഉള്ളിൽ വേണം.
അപ്പോൾ ഭക്തൻ ശരണംവിളിക്കുന്നതിലൂടെ എന്താണ് നേടുക? നമ്മുടെ ശരീരങ്ങളിലെ ഓരോ തത്ത്വങ്ങൾക്കും പ്രപഞ്ചത്തിലെ തത്തുല്യമായ തത്ത്വങ്ങളുമായി ബന്ധമുണ്ട്. ഉദാഹരണത്തിന് കണ്ണുകൾ സൂര്യനാണ്. പ്രപഞ്ചത്തിലെ സൂര്യന്റെ തത്ത്വം നമ്മുടെ ശരീരത്തിൽ കണ്ണുകളാണ്. മനസ്സ് ചന്ദ്രനാണ്. 'ചന്ദ്രമാ മനസോ ജാതശ്ചക്ഷോ സൂര്യോജായതാ' എന്ന് പുരുഷസൂക്തത്തിൽ പ്രസ്താവിക്കുന്നതു കാണാം. യജുർവേദത്തിൽ ഉള്ളതാണിത്. 'ചന്ദ്രമാ മനസോ... സൂര്യോജായതാ' - കണ്ണുകൾ സൂര്യൻമാരാണ്, മനസ്സ് ചന്ദ്രനാണ്. ഇതുകൊണ്ട് 'Lunatic' ഭ്രാന്തെന്ന് അർഥം വരുന്ന വാക്ക്, 'Lunar' ചന്ദ്രൻ എന്ന വാക്കിൽനിന്ന്, മനസ്സുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഉണ്ടായത്. അപ്പോൾ നാക്കിൽ എന്താണ് ഇരിക്കുന്നത്? നാക്കിൽ 'ജിഹ്വ അഗ്നിം പ്രാവിശത്' എന്നു പ്രാചീനഗ്രന്ഥങ്ങളിൽ കാണാം. ജിഹ്വയിൽ ഉള്ളത് അഗ്നിയാണ്. നാക്കിലുള്ളത് അഗ്നിയാണ്. അതുകൊണ്ട് പറയാറുണ്ട്, കലിയുഗത്തിൽ നാമജപമാണ് ഏറ്റവും വലിയതെന്ന്. നാമം ജപിക്കുക എന്നു പറയുന്പോൾ നാക്കിൽ അഗ്നി ഉണ്ടാകും, വാണി അഗ്നിയാണ്, അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചേ പ്രയോഗിക്കാവൂ.

മാത്രവുമല്ല, മനസ്സുമായി ഏറ്റവുമധികം ബന്ധപ്പെട്ടു കിടക്കുന്നത് ഈ വാണിയാണ്. മനസ്സിലെന്ത് ചിന്തയുണ്ടാകണമോ അത് ഉണ്ടാവുക നാക്കിൽനിന്നാണ്. അഗ്നിശുദ്ധി വരുത്തിയ നാക്കായിരിക്കണം അയ്‌യപ്പന്മാർക്കുണ്ടാകേണ്ടത്. കാരണം, നാക്കിൽ അഗ്നി ഉണ്ട്. ആ അഗ്നിയെ പരിശുദ്ധമാക്കുന്നതിന് വേണ്ടി നാമജപം നടത്തണം. ഇങ്ങനെ നിരന്തരം നാമം ജപിക്കുന്പോൾ 'സ്വാമിയേ ശരണം അയ്‌യപ്പാ' എന്ന് നിരന്തരം പറയുന്പോൾ, നാവിലൂടെ ഒരു മനുഷ്യനിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സംഭവിക്കും. കാരണം, നാം സംസാരിക്കുന്ന ഭാഷ ഒരു വ്യക്തിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. ഏറ്റവും നല്ല ഭാഷ സംസാരിക്കുന്ന ആളുടെ സംസ്‌കാരവും അത്യുന്നതമായിരിക്കും. ഏറ്റവും നല്ല ഭാഷ ആളുകളെക്കൊണ്ട് സംസാരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഋഷിമാർ ചൂണ്ടിക്കാട്ടിയത് ഇതുകൊണ്ടാണ്. നല്ല ഭാഷയേ സംസാരിക്കാവൂ. അപ്പോൾ ഏറ്റവും നല്ല ഭാഷയാണ് 'സ്വാമിയേ ശരണം അയ്‌യപ്പാ.' നിരന്തരം നാരായണസങ്കല്പംകൊണ്ടു നിറയുന്ന സമയത്ത് നമ്മുടെ മനസ്സിലും ആ മാറ്റങ്ങൾ ഉണ്ടാകാൻ തുടങ്ങും. നിരന്തരം നമ്മൾ ഒരേ വാക്കുകൾ സംസാരിച്ചുകൊണ്ടിരിക്കുന്പോൾ അത് ആയിത്തീരാൻ നാം തയ്‌യാറെടുക്കും. നമ്മുടെ ഉള്ളിലും ചെറിയ ചെറിയ മാറ്റങ്ങളുടെ അലയൊലികൾ
ഉണ്ടാകും. അഗ്നിതത്ത്വമായ നാക്കുകൊണ്ടുവേണം നമ്മുടെ ശരീരത്തിൽ പൂർണമായി അയ്‌യപ്പതത്ത്വത്തെ ദർശിക്കാൻ. നമ്മുടെ ഉള്ളിലുള്ള അയ്‌യപ്പതത്ത്വത്തെ എങ്ങനെ പുറത്തേക്ക് ശുദ്ധീകരിച്ചുകൊണ്ടുവരാമെന്നതിന് ഉത്തരമാണിത്. നിരന്തരമായ നാമജപത്തിലൂടെ ശരീരത്തിലെ അന്നമയകോശത്തിലും മനോമയകോശത്തിലും പ്രാണമയകോശത്തിലും വിജ്ഞാനമയകോശത്തിലും ആനന്ദമയകോശത്തിലും ഉള്ള മാലിന്യങ്ങളും ഇല്ലാതാക്കാൻ കഴിയും. ഇതിന് മറ്റൊരു ഗുണം കൂടി ഉണ്ട്. മന്ത്രദീക്ഷ ഗുരുനാഥനിൽനിന്ന് കിട്ടിയ ശേഷമാണ് ജപിക്കുന്നത്. 'സ്വാമിയേ ശരണം അയ്‌യപ്പാ' എന്ന് ഗുരുസ്വാമി പറഞ്ഞതനുസരിച്ച് നിരന്തരം ശരീരത്തിലാകമാനവും ബുദ്ധിയിലും മനസ്സിലും മൊത്തം ഒരു വിസ്‌ഫോടനാത്മകമായ പരിവർത്തനം ഉണ്ടാവുകയും സ്വയം മനുഷ്യനിൽനിന്ന് ദിവ്യതയിലേക്ക് ഉയരുകയും ചെയ്‌യും. ഇതാണ് ശരണംവിളിയുടെ രഹസ്യാർഥം.

Friday 13 December 2013

ആര്യഭാട്ടന്‍ ഒരു മലയാളിയോ...? ഹൈന്ദവ സസ്കാരം കേരളത്തിന്‌ നല്‍കിയ രതനം ആണോ ആര്യഭട്ടന്‍




AD 476-ല്‍ കേരളത്തിലെ അശ്മകം എന്ന സ്ഥലത്താണ്‌ ആര്യഭടന്‍ ജനിച്ചത്‌ എന്ന് പുരാതന രേഖകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. അശ്മകം കൊടുങ്ങല്ലൂര്‍ ആണെന്ന് കരുതുന്നു. കേരളത്തിലെ പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം ആര്യഭടന്‍ ഉപരിപഠനത്തിനായി അന്ന് പാടലീപുത്രം രാജ്യത്തിന്റെ ഭാഗമായിരുന്ന ബീഹാറിലെ കുസുമപുരത്തേക്ക്‌ യാത്രയായി. അക്കാലത്ത്‌ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തി ഗണിതപഠനവും ഗവേഷണങ്ങളും നടത്തി പോന്നിരുന്നു. ഭാരതത്തിലെ പുരാതന വിദ്യാകേന്ദ്രമായിരുന്ന നളന്ദ സര്‍വ്വകലാശാല കുസുമപുരത്തായിരുന്നു.ലോകത്തിലെ ഏക യുനിവെര്സിട്ടി ആയിരുന്നു അത് .
അദ്ദേഹം തന്റെ കൃതിയായിരുന്ന ആര്യഭടീയം രചിച്ചത്‌ കുസുമപുരത്തുവച്ചായിരുന്നു. അതിനാല്‍ പേര്‍ഷ്യന്‍ ചിന്തകനായിരുന്ന അല്‍ബറൂണി 'കുസുമപുരത്തെ ആര്യഭടന്‍' എന്നാണ്‌ തന്റെ കൃതികളില്‍ പ്രയോഗിച്ചു കാണുന്നത്‌. ശ്രീ ഡി. ജി. ആപ്തേയുടെ അഭിപ്രായപ്രകാരം നളന്ദ സര്‍വ്വകലാശാലയുടെ കുലപതി(Vice chancellor) ആയിരുന്നു ആര്യഭടന്‍. എന്നാല്‍ ഭാരതത്തിന്റെ അനേകം ഗ്രന്ഥങ്ങള്‍ കട്ട്ഗ്രീ അപഹരിച്ചു കൊണ്ട് പോയി സ്വന്തം ആക്കിയത് പോലെ ...വിദേശിയര്‍ ഇതിനും അവരുടെസ്തായ ഒരു നിഗമനം കൊടുത്ത് ...ഗ്രീക്ക് പുസ്തകങ്ങള്‍ പഠിച്ചാണ്‌ ആര്യഭടന്‍ തന്റെ ഗവേഷണഫലങ്ങള്‍ കണ്ടെത്തിയത്‌ എന്നാണ്‌ പാശ്ചാത്യ ചരിത്രകാരന്മാരുടെ അഭിപ്രായം, എന്നാല്‍ അക്കാലത്തെ ചുറ്റുപാടില്‍ ഗ്രീക്കുഭാഷ പഠിച്ച്‌ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ തന്നെ അത്തരമൊരു കൃതി രചിക്കാന്‍ കഴിയില്ലന്നാണ്‌ പൌരസ്ത്യചരിത്രകാരന്മാരുടെ വാദം. കൂടാതെ അങ്ങനെ ഒരു ഗീക്കൂ പുസ്തകം അവര്‍ തെളിവിനു ആയി കാണിക്കയും ചെയ്തില്ല ...കു ടാതെ ആര്യഭടന്റെ കൃതിയിലെ പല കണ്ടുപിടിത്തങ്ങളും പാശ്ചാത്യര്‍ നൂറ്റാണ്ടുകള്‍ക്കുശേഷമാണ്‌ കണ്ടെത്തിയത്‌.

പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടന്‍. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിന്‌ അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ആര്യഭട്ട എന്നാണ്‌ നാമകരണം ചെയ്തത്‌.

ആര്യഭടീയം
----------------------
ആര്യഭടീയം എന്ന ഗ്രന്ഥത്തിലൂടെ ആര്യഭടന്‍ ജ്യോതിശാസ്ത്രത്തിന്റെയും, ഗണിതശാസ്ത്രത്തിന്റെയും ഒരു പുതിയ ശാഖ അനാവരണം ചെയ്തു. ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ച്‌ ഭാരതത്തില്‍ അതിനുമുന്‍പ്‌ അത്ര ബൃഹത്തായ ഒരു പഠനം നടത്തിയിരുന്നില്ല.
ആര്യഭടീയത്തില്‍ നൂറ്റിരുപത്തൊന്ന് ശ്ലോകങ്ങളാണുള്ളത്‌. ഗീതി രചിക്കപ്പെട്ടിട്ടുള്ള പുസ്തകം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിവയാണവ.

ഗീതികാപാദം

13 ശ്ലോകങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന ഗീതികാപാദം ദൈനംദിന ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട വസ്തുതകള്‍ പരാമര്‍ശിക്കുന്നു.
ഗണിതപാദം

33 ശ്ലോകങ്ങള്‍ ഉള്‍പ്പെടുന്ന ഗണിതപാദത്തില്‍ സാമാന്യഗണിതം മുതല്‍ ഗഹനങ്ങളായ വിഷയങ്ങള്‍ വരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വളരെ പ്രസിദ്ധങ്ങളായതിനാല്‍ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവ ഉപേക്ഷിച്ച്‌, വര്‍ഗ്ഗം മുതല്‍ ആണ്‌കണക്കുകള്‍ ആരംഭിച്ചിരിക്കുന്നത്‌.
കാലക്രിയാപാദം

25 ശ്ലോകങ്ങള്‍ ഉള്‍പ്പെടുന്ന കാലക്രിയാപാദമാകട്ടെ കാലനിര്‍ണ്ണയമാണ്‌ വിഷയം. കാലചക്രം, സൌരവര്‍ഷം, ചന്ദ്രമാസം, നക്ഷത്രദിനം, ചാന്ദ്രദിനങ്ങള്‍, ഗ്രഹങ്ങളുടെ ചലന ക്രമങ്ങള്‍, ഭൂമിയില്‍ നിന്ന് മറ്റുഗ്രഹങ്ങളിലേക്കുള്ള ദൂരം എന്നിവ വിശദമാക്കുന്നു.

ആര്യഭടന്റെ കാലവിഭജനം ആര്യഭടീയത്തില്‍ കാണുന്നത്‌ ഇപ്രകാരമാണ്‌,

ഒരു കല്‌പം = 14 മനു അഥവാ 1008 യുഗം
ഒരു മനു = 72 യുഗം
ഒരു യുഗം =43,20,000 വര്‍ഷം

ആര്യഭടന്റെ കാലവിഭജനം വളരെ ലളിതവും ശാസ്ത്രീയവുമാണ്‌.

ഗോളപാദം

ആര്യഭടീയത്തിന്റെ അവസാനഭാഗമായ 50 ശ്ലോകങ്ങള്‍ ഉള്ള ഇവിടെ ഗ്രഹങ്ങളെ കുറിച്ചുള്ള പഠങ്ങള്‍ കാണാം. നക്ഷത്രങ്ങളും ഗ്രഹങ്ങളും നീങ്ങുന്നതെന്തുകൊണ്ടാണ്‌ നീങ്ങുന്നതായി തോന്നുന്നത്‌ എന്ന് ആര്യഭടീയത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌. ഭൂമിയുടെ ചുറ്റളവും, ഭൂമിയുടെ ഒരു ഭാഗത്ത്‌ സൂര്യനസ്തമിക്കുമ്പോള്‍ മറുഭാഗത്ത്‌ സൂര്യന്‍ ഉദിക്കും മുതലായ കണ്ടുപിടുത്തങ്ങള്‍ എല്ലാം ഗോളപാദത്തില്‍ കാണാം.

ആര്യഭടന്റെ പ്രധാന ഗവേഷണവിവരങ്ങള്‍


 π(പൈ) യുടെ മൂല്യം 3.1416 ആകുന്നു
ത്രികോണമിതിയിലെ സൈന്‍(sine) പട്ടിക തയ്യാറാക്കാനുള്ള മാര്‍ഗം.
ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലും ബീജഗണിതം ഉപയോഗിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം
ശാസ്ത്രീയവും ലളിതവുമായ കാലവിഭജനം
ഭൂമിയുടെ ഭ്രമണത്തേയും ഗ്രഹങ്ങളേയും പറ്റിയുള്ള വിശകലനം
ഘനമൂലവും, വര്‍ഗ്ഗമൂലവും കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ —

ഭാരതത്തിലെ അനേകം യുനിവെര്സിട്ടികള്‍ ഉണ്ട് ...അതിനൊക്കെ ഗാന്ധി കുടുംബത്തിന്റെ പേര് ചാര്‍ത്തിയിട്ടും ഉണ്ട് ..അവര്‍ ഒക്കെ ഒരു രാജാ ഭരണം പോലെ നമ്മുടെ നാടിനെ ഭരിച്ചു മുടിച്ച്ചവര്‍ ആണ് ..എന്നിട്ടും ...സകലത്തിനും ...രാഷ്ട്രത്തിന്റെ മുതല്‍ കൊണ്ട് ഉണ്ടാകിയത് പോലും അവരുടെ പേര് ഇടുന്നു ..യെന്നാല്‍ ഭാരതത്തിന്‌ ഏറ്റവും വലിയ സംഭാവന നല്‍കിയ ഈ കേരളയനെ പോലെ ഉള്ളവരുടെ പേര് അല്ലെ ...മുന്‍പോട്ടു ലോകം അറിയേണ്ടത് .

അമിതാഭ് ബച്ചന്‍ ശബരിമലയില്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ്

ANCIENT INDIAN CONTRIBUTIONS TO PHYSICS



ആയിരകണക്കിന് വര്ഷം മുന്‍പ് എഴുതിയ വേദങ്ങള്‍ ,പുരാണങ്ങള്‍ ,മനുസ്മൃതി ,മറ്റു പ്രധാന സംസ്കൃത ഗ്രന്ഥങ്ങള്‍ എല്ലാം വലിയ അറിവിന്റെ രത്ന കൂമ്പാരങ്ങള്‍ ആണ് .......ആദ്യമായി സര്‍ജറി ചെയ്ത സുസൃതനും .......ആയൂര്‍വേദം നമുക്ക് നല്‍കിയ വാഗ ഭടനും ........സീറോ കണ്ടു പിടിച്ച ആര്യ ഭാട്ടനും ......വിമാന ശാസ്ത്രം എന്നാ മഹത്തയാ ഗ്രന്ഥം നല്‍കിയ മഹര്‍ഷി ഭരദ്വാജും ........ഇങ്ങനെ അറിയപ്പെടുന്ന ചിലരും അറിയപെടാത്ത അനേകം ഭാരതീയ ഋഷിമാര്‍ കണ്ടു പിടിച്ചു എഴുതിയ എണ്ണിയാല്‍ ഒടുങ്ങാത്ത സംസ്കൃത ഗ്രന്ഥങ്ങള്‍ ......ഒക്കെ ഭാരതത്തിന്റെ മഹത്തായ സമ്പത്ത് ആയിരുന്നു .......അതിന്റെ ഒക്കെ ഒരു ചെറിയ ശതമാനം അന്നത്തെ നളന്തയിലും തക്ഷഷിലയിലും ഒക്കെ ഉണ്ടായിരുന്നത് ...കൂടാതെ ഇവിടെ ഉള്ളതും മറ്റു ഗുരുകുലത്തില്‍ ഉണ്ടായിരുന്നതും ഒക്കെ പലതും മുഗളന്മാര്‍ തി ഇട്ടു നശിപ്പിച്ചു .....എനികിലും പിന്നെയും എണ്ണിയാല്‍ ഒടുങ്ങാത്ത ശേഖരം അവശേഷിച്ചിരുന്നത് നമ്മളെ ഭരിച്ച ബ്രിട്ടിഷ് ,ഫ്രഞ്ച് ,മറ്റു വിദേശിയര്‍ ഒക്കെ ഇവിടെ നിന്ന് കടത്തി കൊണ്ട് പോകുകയും അവര്‍ അത് സംസ്കൃത പണ്ഡിതന്മാരുടെ സഹായത്താല്‍ ഇംഗ്ലീഷ് വിവര്‍ത്തനം ചെയ്തു എടുക്കുകയും ചെയ്തു ......അതാണ്‌ പിന്നീട് ഓരോ കണ്ടു പിടുത്തങ്ങള്‍ ആയി അവരുടേതായി പുറത്തു വന്നിരുന്നത് .........നമ്മള്‍ മണ്ടന്മാരെ പോലെ അത് എല്ലാം കൊട്ടി ഖോക്ഷിച്ച്ചു ......നമ്മുടെ സ്വന്തം ആള്‍ക്കാരെ അത് കണ്ടു പിടിച്ചതിനു അനുമോധിക്കാതെ നമ്മള്‍ വിദേശിയെ അനുമോധിച്ച്ചു .....അതിനെ കുറിച്ചു പുസ്തകം എഴുതി ....നമ്മുടെ രാജ്യത്ത് ഇതിന്റെ എല്ലാം മൂല ഗ്രന്ഥങ്ങള്‍ ഇരുന്നിട്ട് അതിനെ ബഹുമാനിക്കാനോ ......... ..അത പ്രചരിപ്പിക്കാനോ ...അത് ശാസ്ത്ര ലോകത്തെ കൊണ്ട് അന്ഗീകരിപ്പിക്കാനോ .... ...ആ ഗ്രന്ഥങ്ങളെ വിദേശിയരുടെ മുന്‍പില്‍ തര്‍ക്കമായി തന്നെ അവതരിപ്പിക്കാനോ നമ്മള്‍ മുതിര്‍ന്നില്ല ...അല്ലെങ്കില്‍ പുതിയതായി വന്നാ ജനാതിപത്യ സര്‍കാരിന് അതിനു താത്പര്യം ഇല്ലായിരുന്നു എന്ന് പറയുന്നതാണ് ശരി ...നമ്മള്‍ ഭാരതത്തിന്റെ എന്തിനെയും അവജ്ഞയോടെ കാണാന്‍ തുടങ്ങി .......ഫലം നമ്മളുടെയും നമ്മളുടെ കുട്ടികളുടെയും മനസ്സ് എന്നും വിദേശ അടിമത്വത്തില്‍ അമര്‍ന്നു ..എന്നും നമ്മള്‍ക്ക് ഒരു വിദേശി പറഞ്ഞാല്‍ ...അതാണ്‌ സത്യം ...അതെ ആ വിദേശിയരുടെ ബുദ്ധി തന്നെ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് .......ബ്രിട്ടന്‍ ഭാരതത്തെ എങ്ങനെ കീഴ്പെടുത്താം എന്ന് ചിന്തിക്കുകയും അതിനു മെക്കാളെ പ്രഭുവിനെ ഭരതത്തിലേക്ക് അയക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം കണ്ടെത്തിയ കാര്യങ്ങള്‍ അല്ഭുധം ഉളവാകുന്നത് ആണ് ..എവിടെയും അറിവുള്ള ആള്‍ക്കാര്‍ ....വലിയ സര്‍വ കലാശാലകള്‍ ...അനേകം ഗ്രന്ഥങ്ങള്‍ ഉള്ള ലൈബ്രറികള്‍ ..ഗുരുകുലങ്ങള്‍ ...തര്‍ക്ക ശാസ്ത്രത്തില്‍ പുര്‍ഷന്മാരെ തോല്‍പ്പിക്കുന്ന അറിവുള്ള സ്ത്രികള്‍ ..വലിയ പട്ടണങ്ങള്‍ ...ഞാന്‍ അവിടെ ഒരു പട്ടിണി കണ്ടില്ല ...ഞാന്‍ അവിടെ വലിയ സസ്കാരം ഉള്ളവരെ കണ്ടു എന്നും ....അങ്ങനെ ഭാരതം വലിയ ഒരു സാമ്പത്തിക ശക്തിയും വിദ്യ്ഭ്സ്യ പരമായി ലോകത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സ്ഥലവും ആയിരുന്നു ...മെക്കാളെ കൊടുത്ത റിപ്പോര്‍ട്ട് ..നമുക്ക് ഭാരതത്തെ തകര്‍ത്ത് ബ്രിട്ട്ഷ്‌ ഭരണം എലാ അര്‍ഥത്തിലും കൊണ്ട് വരണം എങ്കില്‍ ആദ്യം അവരുടെ ഭാരതീയന്‍ എന്നാ ആ ആത്മ വിശ്വാസത്തെ തകര്‍ക്കണം ...അവരുടെ സസ്ക്രുതത്തെ ബേസിക്‌ ആകി വച്ചു പടുത്തുയര്‍ത്തിയ അറിവിന്റെ ശക്തി തകര്‍ക്കണം ...ഇംഗ്ലീഷ് ഏറ്റവും വലിയത് ആയി അവര്‍ കരുതണം ...നമ്മള്‍ പറയുന്നത് വേധ വാക്യം ആയി അവര്‍ കരുതണം ..അവരുടെ എല്ലാം അവര്‍ പുച്ചിക്കുന്ന ഒരു കാലം വരണം ...അതെ ഇത് തന്നെ ആണ് പിന്നീട് നടന്നത് ..നമ്മുടെ എല്ലാത്തിനെയും നമ്മള്‍ പുച്ചിച്ച്ചു തള്ളി ..വിദേശിയന്‍ പരയുനന്തു എല്ലാം വേദം ആയി ...അതെ മെക്കാളെ ജയിച്ചു ...അവര്‍ നമ്മളെ അടിമ ആക്കി വര്‍ഷങ്ങള്‍ ഭരിച്ചു ....ഭാരതത്തിന്റെ അത്മാഭിമാനം തോറ്റു ..മുഗളന്മാര്‍ നമ്മളെ അക്രമത്തിലൂടെ എല്ലാം നശിപ്പിച്ചു എങ്കില്‍ വിദേശിയര്‍ നമ്മളെ മാനസികമായി തളര്‍ത്തി ആണ് തോല്‍പ്പിച്ചത് ....നമ്മള്‍ നമ്മളുടെ ഋഷിമാര്‍ ..കണ്ടു പിടച്ചു നമ്മള്‍ക്ക് തന്നെ എല്ലാത്തിനെയും തിരസ്കരിച്ചു ....ഇംഗ്ലീഷ് കാര്‍ അത് കൊണ്ട് പോയി അവരുടെ ഭാഷയില്‍ നമ്മള്‍ക്ക് തന്നപ്പോള്‍ അത് നമ്മള്‍ക്ക് വലിയ കാര്യം ആയി ...ആധുനിക ലോകം കണ്ടുപിടിച്ച എല്ലാം ...എല്ലാം ..ഇതാ ഇവിടെ നമ്മുടെ തൊട്ടു അടുത്തു നമ്മുടെ ഗ്രന്ഥങ്ങളില്‍ ഉണ്ട് ...നമ്മള്‍ ഒന്ന് കണ്ണ് തുറക്കുകയെ വേണ്ടു .....ഭാരതത്തെ തിര്ച്ചരിയുക ...

തുളസിത്തറ




ഭാരതത്തിൽ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത് തുളസിക്ക് പ്രത്യേകമായി തറയുണ്ടാക്കി നട്ടു വളർത്താറുണ്ട്, ഇതിനെയാണ് തുളസിത്തറ എന്നു പറയുന്നത്. ഭാരതത്തിൽ പല ഹൈന്ദവാചാരങ്ങളിലും തുളസിയില ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാനും ഉപയോഗിക്കുന്ന ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേർന്ന ദിവ്യസസ്യമായി കരുതുകയും ചെയ്യുന്നു. ഈ തുളസീതറയെ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേറ്റ്‌ പ്രദക്ഷിണം വയ്ക്കണം സന്ധ്യക്ക്‌ തുളസിത്തറയിൽ തിരിവെച്ച്‌ ആരാധിക്കുകയും ചെയ്യാറുണ്ട്.

ആരുടെ വീട്ടുവളപ്പിലാണോ തുളസി ധാരാളായി വളരുന്നത്‌ തീർത്ഥസമാനമായ ആ വീട്ടിൽ യമദൂതന്മാർ അടുക്കുകയില്ലെന്നും തുളസിമാല ധരിച്ചുകൊണ്ട്‌ പ്രാണൻ ത്യജിക്കുന്നവരെ സമീപിക്കുവാൻ യമദൂതന്മാർ ധൈര്യപ്പെടുകയില്ലെന്നും ഗരുഢപുരാണം വ്യക്തമാക്കുന്നു. തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ തുളസി മാഹാത്മ്യത്തിൽ ശ്രീ പരമശിവൻ പാർവ്വതീദേവിയോട്‌ വിവരിക്കുന്നുണ്ട്‌. തുളസീഭാഗവതം എന്ന്‌ പറയുന്നതാണ്‌ തുളസി മാഹാത്മ്യത്തിനടിസ്ഥാനം അതു പഠിച്ചനുഷ്ഠിക്കുവർ വിഷ്ണുലോകത്തിലെത്തും എന്നു വിശ്വസിക്കുന്നു.
തുളസ്യുപനിഷത്തിലും തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ വ്യക്തമാക്കുന്നുണ്ട്‌. ‘ഏറെ സുഖഭോഗങ്ങളെ തരുന്നവളും വൈഷ്ണവിയും വിഷ്ണുവല്ലഭയും ജനന മരണങ്ങൾ ഇല്ലാതാക്കുന്നവളും കേവലം ദർശനത്താൽപോലും പാപനാശനവും, തൊഴുകമാത്രം ചെയ്താൽ പവിത്രത നൽകുന്നവളുമായും വിവരിക്കുന്നു. രാത്രിയിൽ തുളസി തൊടരുതെന്നും ഇതളുകൾ പറിക്കരുതെന്നും ഹൈന്ദവർ വിശ്വസിക്കുന്നു

നമസ്തുളസി കല്യാണി
നമോ വിഷ്ണുപ്രിയേ ശുഭേ
നമോ മോക്ഷ പ്രദേ ദേവി
നമ: സാപത് പ്രദായികേ

തുളസീ പാതു മാം നിത്യം
സര്‍വ്വാ പദ് ഭ്യോf പി സര്‍വ്വദാ
കീര്‍ത്തീതf പി സ്മൃതാ വാf പി
പവിത്രയതി മാനവം

നമാമി ശിരസാ ദേവീം
തുളസീം വിലസത്തനും
യാം ദൃഷ്ട്വാ പാവിനോ മര്‍ത്ത്യാ:
മുച്യന്തേ സര്‍വ്വ കില്ബിഷാത്

തുളസ്യാ രക്ഷിതം സര്‍വ്വം
ജഗദേത്ത് ചരാചരം
യാവിനിര്‍ ഹന്തി പാപാനി
ദൃഷ്ട്വാവാ പാപിഭിര്‍ന്നരൈ:

യന്‍മൂലേ സര്‍വ്വ തീര്ത്ഥാനി
യന്‍മദ്ധ്യേ സര്‍വ്വ ദേവതാ:
യദഗ്രേ സര്‍വ്വ വേദാശ്ച
തുളസീം താം നമാമ്യഹം

തുളസ്യാ നാപരം കിഞ്ചിത്
ദൈവതം ജഗതീതലേ
യാ പവിത്രിതോ ലോക
വിഷ്ണു സംഗേന വൈഷ്ണവ:

തുളസ്യാ: പല്ലവം വിഷ്ണോ
ശിരസ്യാരോപിതം കലൌ
ആരോപയതി സര്‍വ്വാണി
ശ്രേയാംസി പരമസ്തകേ

നമസ്തുളസി സര്‍വ്വജ്ഞേ
പുരുഷോത്തമ വല്ലഭേ
പാഹിമാംസര്‍വ്വ പാപേഭ്യ:
സര്‍വ്വ സംപത്ത് പ്രദായികേ

മുറ്റത്ത് തുളസിത്തറ നൽകേണ്ടതിന് പ്രത്യേക ദിക്കുകൾ വാസ്തുശാസ്ത്രത്തിൽ പറയുന്നില്ല. ദർശനം അനുസരിച്ച് തുളസിത്തറ വീടിന്റെ മുൻഭാഗത്താണ് വരേണ്ടത്.
 
 

 

സനാതന ധര്‍മത്തില്‍ എന്ത് കൊണ്ടു ശവ ശരീരം ദഹിപ്പിക്കുന്നു ?

വളരേ നല്ല ചോദ്യം .. മറ്റു എല്ലാ മതസ്ഥരും ശവ ശരീരം മണ്ണില്‍ കുഴിച്ചു മൂടുന്നു . എന്നാല്‍ ഹിന്ദു മതം മാത്രം വ്യത്യസ്തമായി ശവ ശരീരത്തെ ചാമ്പല്‍ ആക്കി പുണ്യ നദികളില്‍ ഒഴുക്കുന്നു ഇതിന് പിന്നില്‍ ഉള്ള തത്വം ?

ഇതിനുള്ള ഉത്തരം പറയുന്നതിന് മുന്പ് നമ്മള്‍ ആദ്യം ഹിന്ദു മതത്തില്‍ ശരീരത്തിനു ഉള്ള പ്രാധാന്യം എന്ത് എന്ന് മനസ്സിലാക്കണം. ഏതൊരു മനുഷ്യനും ഏറ്റവും സ്നേഹിക്കുന്ന വസ്തുവാണ് സ്വന്തം ശരീരം . ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും ശരീരത്തിന് തന്നെ . കൌമാരം ആകുന്നതോടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും സ്വന്തം ശരീരത്തിലേയ്ക്ക് ശ്രദ്ധ വച്ച് തുടങ്ങുന്നു . ശരീരം മുഴുവന്‍ സ്വന്തമായ ഭാവന ഉപയോഗിച്ചും , പലരേയും അനുകരിച്ചും പല രീതിയില്‍ അലങ്കരിക്കുന്നു. എന്നാല്‍ ആരും തന്നെ തന്‍റെ ഭഗവത് സ്വരൂപമായ ആത്മാവിനെ അലങ്കരിക്കാന്‍ മെനക്കെടുന്നില്ല .
നാം എല്ലാം എത്ര അഹങ്കാരത്തോടെയാണ് നാം നമ്മുടെ ശരീരത്തിനെ കാണുന്നത് ? നീ ചെറിയവന്‍ .. ഞാന്‍ പോക്കമുള്ളവന്‍. നീ മെലിഞ്ഞവള്‍, ഞാന്‍ സുന്ദരി . എന്നാല്‍ സത്യം എന്താണ് ? ഇത്ര വൃത്തികെട്ട ഒരു വസ്തു ഈ ഭൂമിയില്‍ ഉണ്ടോ ? ശരീരത്തെ പോലെ ?

നവദ്വാരത്തിലൂടെയും മലം വമിക്കുന്ന വ്യക്തികളാണ് സ്വന്തം ശരീരത്തെ ഓര്‍ത്തു അഭിമാനിക്കുന്നത്. 2 കണ്ണ് , 2 ചെവി , മൂക്ക് , വായ , മൂത്ര ദ്വാരം , മലദ്വാരം, ത്വക്ക് .. ഇവയില്‍ എല്ലാം നമ്മള്‍ മലം വമിക്കുന്നു . കണ്ണിലെ പീള അല്ലെങ്കില്‍ പഴുപ്പ് , ചെവിക്കായം , തുപ്പല്‍ ,മൂക്കിള , വിയര്‍പ്പ് , മലം , മൂത്രം ഇവയെല്ലാം 24 മണിക്കൂറും വമിച്ചു കൊണ്ടിരിക്കുന്ന ഒരു ദുര്‍ഗന്ധ പേടകം ആണ് നമ്മുടെ ശരീരം .ആ ശരീരത്തിനെ ആണ് നമ്മള്‍ അമൂല്യമായി കരുതി അഭിമാനിക്കുന്നത്

ആത്മാവിനെ അലങ്കരിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം ആണ് "പ്രേമം" എന്ന് സനാതന ധര്‍മം പറയുന്നു . വെറും പ്രേമം അല്ല, നിഷ്കാമമായ പ്രേമം . അത് ആര്‍ക്ക് ഉണ്ടാകുന്നു, അവര്‍ ആണ് ആത്മസ്വരൂപികള്‍ . സാധാരണ മനുഷ്യര്‍ക്ക്‌ ഉണ്ടാകുന്ന എല്ലാ പ്രേമങ്ങളും കാമ്യ പ്രേമങ്ങള്‍ ആണ് അവര്‍ ദൈവത്തോടും കാമ്യ പ്രേമം ശീലിക്കുന്നു . ഉദാഹരണത്തിന് , ഞാന്‍ പരീക്ഷ പാസായാല്‍ 3 തേങ്ങ ഉടയ്ക്കാം എന്നത് കാമ്യ പ്രേമം ആണ് ഇതല്ലാതെ നിഷ്കാമ ഭക്തിയോടെ ഭഗവാനെ ഉപാസിക്കുന്നവര്‍ക്ക് മാത്രം ഉള്ളതാണ് ആത്മാലങ്കാരം.

വിശ്വസുന്ദരി മത്സരങ്ങളും ഫാഷന്‍ ഷോ കളും ഭാരതീയം അല്ല എന്ന് പറയുന്നതിന്റെ പൊരുള്‍ ഇപ്പോള്‍ പിടികിട്ടികാണുമല്ലോ . അവയില്‍ പലതും ശരീരത്തിനോ അല്ലെങ്കില്‍ അതിന്‍റെ അലങ്കാരത്തിനോ പ്രാധാന്യം കൊടുക്കുന്നവയാണ് . എന്നാല്‍ ഭാരതീയ കലകള്‍ ആകട്ടെ പൂര്‍ണമായും ആത്മ സാക്ഷല്‍കാരത്തിനുള്ള ഭക്തി രസ പ്രധാനമായതാണ്

മനുഷ്യരുടെ പുറം മോടിക്കും , മേക്കപ്പ്‌ നും , തലയില്‍ ഡൈ അടിക്കുന്നതിനും ഭാരതത്തിലെ ഒരു പ്രമുഖ സന്യാസി പറഞ്ഞ ഒരു ഉദാഹരണം പ്രസിദ്ധമാണ്

ഒരിക്കല്‍ ഒരു വ്യവസായി പുതിയ കാര്‍ വാങ്ങുവാനായി തന്‍റെ പഴയ കാര്‍ വില്‍ക്കാന്‍ തീര്‍മാനിച്ചു. അതിനായി അദ്ദേഹം ഒരു കാര്‍ ഡീലറെ സമീപിച്ചു. വിരുതനായ ഡീലര്‍ ആ കാറിന്റെ ഓഡോമീറ്റര്‍ കുറച്ചു , നല്ല പെയിന്റ് അടിച്ചു തരാം അപ്പോള്‍ നല്ല വില കിട്ടും എന്ന് വ്യവസായിയോട് പറഞ്ഞു . വ്യവസായിയും സമ്മതിച്ചു. എന്നാല്‍ പെയിന്റ് അടി കഴിഞ്ഞതോടെ വ്യവസായി പറഞ്ഞു ഇനി എന്തിനാ ഞാന്‍ പുതിയ കാര്‍ വാങ്ങുന്നത് . എനിക്ക് ഇതു തന്നെ മതി എന്ന് . ഓഡോമീറ്റര്‍ മാറ്റിയത് കൊണ്ടോ പെയിന്റ് അടിച്ചത് കൊണ്ടോ കാര്‍ പുതിയതാവുമെന്നു വിശ്വസിച്ച വ്യവസായിയെ പോലെ ആണ് നമ്മള്‍ എല്ലാവരും പുറംമോടി കണ്ടു മയങ്ങുന്നത്‌

ഒരു കൊച്ചുകുട്ടി ഒരു ഫോട്ടോയും ആയി മുത്തച്ഛന്റെ അടുത്ത് വരുന്നു . കുട്ടി ചോദിക്കുന്നു " ഈ ഫോട്ടോയില്‍ ആരാ മുത്തച്ചാ "
മുത്തച്ഛന്‍ പറയുന്നു : " ഇതു ഞാന്‍ തന്നെയാ മോനേ "

കുട്ടി : " പക്ഷെ ഇതിന് മുത്തച്ഛനെ പോലെ വെളുത്തമുടിയോ ചുളിഞ്ഞ തൊലിയോ ഇല്ലല്ലോ പിന്നെ എങ്ങനെയാണ് മുത്തച്ഛന്‍ ആകുക ?"

മുത്തച്ഛന്‍ : അതിന് ഇതു എന്റെ ചെറുപ്പത്തിലെ ഫോട്ടോ അല്ലെ , അന്നത്തെ ശരീരം അല്ല എനിക്ക് ഇപ്പോള്‍ പക്ഷെ ഇതു ഞാന്‍ തന്നെ

ഇതില്‍ നിന്നു നമുക്കു ഒന്നു മനസ്സിലാക്കാം , ശരീരം എന്നത് " ഞാന്‍ " അല്ല . ആത്മാവ് മാത്രമാണ് " ഞാന്‍ " ആ ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ ശരീരം കുഴിച്ചിടുന്നതിലും അവിടെ പേരു എഴുതി വയ്ക്കുന്നതിലും എന്ത് അര്‍ത്ഥം ആണ് ഉള്ളത് ?

ആത്മാവിനെ ദൈവത്തില്‍ അര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ശരീരം പഞ്ചഭൂതങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ അഗ്നിയില്‍ ശുദ്ധികരിച്ചു സായൂജ്യം അടയുക എന്നതാണ് ഓരോ മനുഷ്യന്റെയും കടമ

വീട്ടില്‍ അസ്ഥിത്തറ കെട്ടുക , വിളക്ക് വയ്ക്കുക, വീട്ടില്‍ മരിച്ച ആളുടെ ഫോട്ടോ വയ്ച്ച് മാല ഇട്ടു വിളക്ക് കൊളുത്തുക ഇവയൊന്നും സനാതന ധര്‍മം അനുശാസിക്കുന്നില്ല .


മള്‍ട്ടിമീറ്റര്‍

ഇലക്ട്രോണിക്സ്‌ ജോലികള്‍ക്കിടയില്‍ ഏസി വോള്‍ട്ട്‌, ഡിസി വോള്‍ട്ട്‌, കറണ്റ്റ്‌, റെസിസ്റ്റന്‍സ്‌ എന്നിവ കൃത്യമായി അളന്നെടുക്കാനും കൂട്ടത്തില്‍ കണ്ടിന്യൂയിറ്റി പരിശോധിക്കാനും ഘടകങ്ങളുടെ പ്രാഥമിക പരിശോധന നടത്താനും എല്ലാം വോള്‍ട്ട്‌-ഓം-ആമ്പിയര്‍ മീറ്റര്‍ എന്ന വിവിദോദ്ദേശ മീറ്റര്‍ ഉപകരണമായ മള്‍ട്ടിമീറ്റര്‍ നമ്മെ സഹായിക്കുന്നുണ്ട്‌. ചിലയിനം മീറ്ററുകളില്‍ ഡയോഡ്‌, ട്രാന്‍സിസ്റ്റര്‍ തുടങ്ങിയ ഘടകങ്ങളെ പ്രത്യേകമായി പരിശോധിക്കാനുള്ള സംവിധാനവും താപനില അളക്കാനുള്ള സൌകര്യവും കൂടി കാണാന്‍ കഴിയും.







ടെസ്റ്റ്‌ പ്രോബുകള്‍ ഘടിപ്പിക്കാനുള്ള സോക്കറ്റുകളും റേഞ്ച്‌ സെലക്ട്‌ ചെയ്യാനുള്ള റോട്ടറി നോബും ഒപ്പമൊരു നീഡില്‍-ഡയല്‍ സജ്ജീകരണവും ആണ്‌ അനലോഗ്‌ മള്‍ട്ടിമീറ്ററിലുള്ളത്‌. ഡിജിറ്റല്‍ മള്‍ട്ടിമീറ്ററാണെങ്കില്‍ നീഡില്‍-ഡയല്‍ സജ്ജീകരണത്തിനു പകരം ഒരു ഡിജിറ്റല്‍ ഡിസ്പ്ളേ ആയിരിക്കും കാണുന്നത്‌. ഇലക്ട്രോണിക്സ്‌ ഹോബിയിസ്റ്റുകള്‍-അവര്‍ തുടക്കക്കാരെങ്കില്‍ പ്രത്യേകിച്ചും- ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍ ആയിരിക്കും കൂടുതല്‍ നല്ലത്‌. മള്‍ട്ടിമീറ്റര്‍ ഏതിനമായാലും ദീര്‍ഘനേരം ഉപയോഗിക്കാതെ മാറ്റിവയ്ക്കുകയാണെങ്കില്‍ അതിണ്റ്റെ റേഞ്ച്‌ സെലക്ടര്‍ സ്വിച്ചിണ്റ്റെ റോട്ടറി നോബ്‌ തിരിച്ച്‌ അതിലെ പോയിണ്റ്റര്‍ “ഓഫ്‌” എന്ന അടയാളത്തിലെത്തിച്ചു നിര്‍ത്തുന്നത്‌ മള്‍ട്ടിമീറ്ററിണ്റ്റെ ബാറ്ററിയുടെ ചാര്‍ജ്ജ്‌ ലാഭിക്കാന്‍ സഹായിക്കുമെന്നത്‌ മറക്കാതിരിക്കുക. ചില അനലോഗ്‌ മീറ്ററുകളില്‍ “ഓഫ്‌” എന്ന പൊസിഷന്‍ കണ്ടില്ലെന്നു വരാം. അങ്ങനെയെങ്കില്‍ റോട്ടറി നോബിണ്റ്റെ പോയിണ്റ്റര്‍ റെസിസ്റ്റന്‍സ്‌ റേഞ്ചില്‍ നിര്‍ത്താതെ പകരം ഏതെങ്കിലും വോള്‍ട്ട്‌ (ഏസി അല്ലെങ്കില്‍ ഡിസി) റേഞ്ചിലേക്ക്‌ മാറ്റിയിടുക. 


മള്‍ട്ടിമീറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഘടകങ്ങള്‍ക്കും ഉപയോഗിക്കുന്ന ആളിനും മള്‍ട്ടിമീറ്ററിനു തന്നെയും വന്നേക്കാവുന്ന ദോഷങ്ങളും അപകടങ്ങളും ഒഴിവാക്കുന്നതിനായി ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും. ഉദാഹരണത്തിന്‌ റെസിസ്റ്റന്‍സ്‌ റേഞ്ച്‌ സെലക്ട്‌ ചെയ്തിരിക്കുന്ന അവസ്ഥയില്‍ മള്‍ട്ടിമീറ്റര്‍ കൊണ്ട്‌ വോള്‍ട്ടോ കറണ്റ്റോ അളക്കാന്‍ ശ്രമിക്കരുത്‌. അതുപോലെ അറിയപ്പെടാത്തൊരു വോള്‍ട്ട്‌ നില അളക്കണമെന്നുള്ളപ്പോള്‍ എപ്പോഴും വോള്‍ട്ട്‌ റേഞ്ചിണ്റ്റെ ഏറ്റവും ഉയര്‍ന്ന അളവ്‌ ഉപയോഗിക്കുന്നതാണ്‌ നല്ല ശീലം. വളരെക്കുറഞ്ഞ അളവിലുള്ള വോള്‍ട്ടേജ്‌ ആണ്‌ അപ്പോഴുള്ളതെങ്കില്‍ റീഡിംഗിലൂടെ അക്കാര്യം മനസിലാക്കിയശേഷം പടിപടിയായി റേഞ്ച്‌ സെലക്ഷന്‍ താഴേക്ക്‌ കൊണ്ടുവരാം. ഇ.സി വോള്‍ട്ടും ഡിസി വോള്‍ട്ടും അളക്കാന്‍ അതത്‌ വോള്‍ട്ട്‌ റേഞ്ചുകള്‍ തന്നെ കൃത്യമായി ഉപയോഗിക്കുകയും വേണം.
ഇനി ഹോബിയിസ്റ്റുകള്‍ക്ക്‌ പറ്റിയ ഒരു ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍ എങ്ങനെ ഉപയോഗിക്കാമെന്നുള്ള പൊതുവായ സൂചനകള്‍ നോക്കാം. നേരത്തെ പറഞ്ഞതുപോലെ റെസിസ്റ്റന്‍സ്‌, വോള്‍ട്ട്‌, കറണ്റ്റ്‌ എന്നിവയളക്കാനാണ്‌ മള്‍ട്ടിമീറ്റര്‍ സാധാരണമായി ഉപയോഗിക്കുന്നത്‌. കൂട്ടത്തില്‍ റെസിസ്റ്റന്‍സ്‌ റേഞ്ചില്‍ത്തന്നെ ഡയോഡ്‌ തുടങ്ങിയ ചില ഘടകങ്ങളുടെ പ്രാഥമിക പരിശോധന നടത്താനും സാധിക്കുന്നു.ആദ്യം കൈവശമുള്ള ഒരു ആയിരം ഓം, അതായത്‌ ഒരു കിലോ ഓം റെസിസ്റ്റര്‍ ശരിയാണോ എന്നു നോക്കാം. റെസിസ്റ്റര്‍ കളര്‍കോഡ്‌ പ്രകാരം ഒത്തുനോക്കിയാണ്‌ ഈ റെസിസ്റ്റര്‍ ഒരു കിലോ ഓം അളവുള്ളതെന്ന്‌ മനസിലാക്കിയത്‌. ഇനി ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍ ഈ അളവിനോടടുത്തുള്ള രണ്ട്‌ കിലോ ഓം എന്ന റേഞ്ചില്‍ ആക്കിയശേഷം ഡിജിറ്റല്‍ ഡിസ്പ്ളേയിലെ റീഡിംഗ്‌ നോക്കുക. അപ്പോള്‍ ആയിരം ഓം അളവിനടുത്തുള്ള വാല്യൂ തെളിയുന്നെങ്കില്‍ റെസിസ്റ്റര്‍ നല്ലതാണെന്നു മനസിലാക്കാം. ഈ സമയം ഡിസ്പ്ളേയില്‍ ഒന്ന്‌ എന്നു കാണിക്കുന്നെങ്കില്‍ റെസിസ്റ്റര്‍ ഓപ്പണ്‍ അല്ലെങ്കില്‍ ഹൈ-വാല്യൂ ആയി മാറിയ അവസ്ഥയിലുള്ളതും ന്യൂനതയുള്ളതും ആയിരിക്കും.



അടുത്തതായി ഒരു ഒന്‍പത്‌ വോള്‍ട്ട്‌ ബാറ്ററിയുടെ വോള്‍ട്ട്‌ നില നോക്കാം. മള്‍ട്ടിമീറ്ററിണ്റ്റെ ഡിസിവോള്‍ട്ട്‌ ഇരുപത്‌ വോള്‍ട്ട്‌ റേഞ്ചില്‍ ആക്കിയശേഷം മീറ്ററിണ്റ്റെ ചുവപ്പും കറുപ്പും ടെസ്റ്റ്‌ ലീഡുകള്‍ യഥാക്രമം ബാറ്ററിയുടെ പോസിറ്റീവും നെഗറ്റീവും പോയിണ്റ്റുകളുമായി ബന്ധിപ്പിക്കുക. ഈ സമയം ഒന്‍പത്‌ വോള്‍ട്ടിന്‌ തൊട്ട്‌ താഴെയോ തൊട്ട്‌ മുകളിലോ ഉള്ള റീഡിംഗ്‌ ലഭിക്കുന്നെങ്കില്‍ ബാറ്ററി നല്ല ആരോഗ്യമുള്ളതാണെന്ന്‌ തീര്‍ച്ചയാക്കാം.



വയറുകളും മറ്റും മുറിഞ്ഞിട്ടുണ്ടോ എന്നു നോക്കാനുള്ള കണ്ടിന്യൂയിറ്റി ടെസ്റ്റ്‌ നടത്തണമെങ്കില്‍ മീറ്ററിണ്റ്റെ റേഞ്ച്‌ സെലക്ടര്‍ കണ്ടിന്യൂയിറ്റി ടെസ്റ്റിനുള്ള ബസര്‍ അടയാളത്തിലേക്ക്‌ തിരിച്ച്‌ വയ്ക്കണം. ഈ സമയം ഡിസ്പ്ളേയില്‍ ഓപ്പണ്‍ അവസ്ഥയെ സൂചിപ്പിക്കുന്ന ഒന്ന്‌ എന്ന അക്കം കാണാം. ഇനി പരിശോധിക്കാനുള്ള വയറിണ്റ്റെ രണ്ടറ്റങ്ങളും മീറ്ററിണ്റ്റെ രണ്ട്‌ ലീഡുകളുമായി ചേര്‍ക്കുക. ഈ സമയം വയറിണ്റ്റെ ചാലക ശേഷിയ്ക്കനുസരിച്ച്‌ പൂജ്യം അല്ലെങ്കില്‍ അതിന്‌ തൊട്ടു മുകളിലുള്ള അളവ്‌ തെളിയുന്നെങ്കില്‍ വയര്‍ മുറിഞ്ഞിട്ടില്ലെന്ന്‌ ഉറപ്പാക്കാം.ഈ സമയം മീറ്ററിലുള്ള ബസറില്‍ നിന്നും തുടര്‍ച്ചയായ ബീപ്‌ ശബ്ദവും ഉയരുന്നതാണ്‌. മീറ്ററിണ്റ്റെ ടെസ്റ്റ്പ്രോബുകള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചാലും അത്‌ ഷോര്‍ട്ട്‌ അവസ്ഥയില്‍ ആകുന്നതിനാല്‍ ഡിസ്പ്ളേയില്‍ ഇതേ അളവു തന്നെ (ഫുള്‍ കണ്ടിന്യൂയിറ്റി) കാണാവുന്നതാണ്‌. ബസര്‍ നാദവും കേള്‍ക്കാം!



മീറ്ററിണ്റ്റെ റേഞ്ച്‌ സെലക്ടര്‍ ഡയോഡിണ്റ്റെ അടയാളത്തിലേക്ക്‌ തിരിച്ചു വച്ചാല്‍ ഡിസ്പ്ളേയില്‍ ഒന്ന്‌ എന്ന (അല്ലെങ്കില്‍ ഓപ്പണ്‍ ലൂപ്പ്‌) അടയാളം കാണാം. ഇനി ഡയോഡിണ്റ്റെ ആനോഡ്‌ മീറ്ററിണ്റ്റെ പോസിറ്റീവ്‌ പ്രോബുമായും, കാഥോഡ്‌ നെഗറ്റീവ്‌ പ്രോബുമായും ബന്ധിപ്പിച്ചാല്‍ പൂജ്യം ഓം അല്ലെങ്കില്‍ തൊട്ടടുത്തുള്ള അളവ്‌ ആണ്‌ ഡിസ്പ്ളേയില്‍ വരുന്നതെങ്കില്‍ ഡയോഡ്‌ ഷോര്‍ട്ടോ ലീക്കോ ആയിരിക്കാം. എന്നാല്‍ ഡയോഡിണ്റ്റെ ഫോര്‍വേഡ്‌ വോള്‍ട്ടേജ്‌ ഡ്രോപ്പ്‌-നടുത്തു വരുന്ന അളവ്‌ കിട്ടുന്നെങ്കില്‍ ഡയോഡ്‌ നല്ലതായിരിക്കും.


 

Saturday 7 December 2013

പാസ്പോര്‍ട്ട് അപ്ലിക്കേഷന്‍ നല്‍കുന്ന വിധം....

പാസ്പോര്‍ട്ട് അപേക്ഷകള്‍ ഇപ്പോള്‍ പ്രത്യേക പാസ്പോര്‍ട്ട്‌ സേവ കേന്ദ്രങ്ങള്‍ വഴിയാണ് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ? ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് പരിചയമുള്ളവര്‍ ഇപ്പോള്‍ ഏജന്‍സികളെ ഏല്പിച്ചു ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല.. ഓണ്‍ലൈന്‍ വഴി നമുക്ക് തന്നെ ചെയ്യാവുന്നതെ ഉള്ളു.. എങ്ങനെ ചെയ്യുമെന്ന് ഇവിടെ നമുക്ക് ചര്‍ച്ച ചെയ്യാം.. ഒരു ചെറിയ മാര്‍ഗ്ഗ രീതിയാണ് ഞാന്‍ ഇവിടെ പറഞ്ഞു തരുന്നത്.. കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നത് ഇവിടെ പറഞ്ഞു തരാം..
ഇപ്പോള്‍ 1989 ഫെബ്രുവരിക്ക് ശേഷം ജനിച്ചവര്‍ക്ക് ജനന സര്ട്ടിഫിക്കട്റ്റ് നിര്‍ബന്ധമാണ്‌. ആയത് നിര്‍ബന്ധമായും പഞ്ചായത്ത് ആഫീസില്‍ നിന്നും കൈപ്പറിയിരിക്കണം. (മറ്റു സംശയങ്ങള്‍ ഉണ്ടെങ്കില്‍ മറുപടിയായി ചോദിക്കാവുന്നതാണ്)
Passport Seva Portal സൈറ്റ് വഴിയാണ് നമ്മള്‍ പാസ്പോര്‍ട്ടിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ടത്.

ശേഷം പുതിയ ഒരു യൂസര്‍ ഐടി ക്രിയേറ്റ് ചെയ്യണം. ചിത്രം ശ്രദ്ധിക്കൂ..

ചിത്രത്തില്‍ അടയാളപ്പെടുത്തിയ ഭാഗത്തുള്ള New User- Register ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞാല്‍ ഒരു പുതിയ പേജ് നമുക്ക് ലഭിക്കും

മുകളില്‍ കാണുന്ന രീതിയിലുള്ള ആ പേജ് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി പൂരിപ്പിച്ച് ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള രജിസ്ടര്‍ ബട്ടണില്‍ പ്രസ് ചെയ്യുക.. നല്‍കുന്ന യുസര്‍ ഐ.ടിയും പാസ്സ്‌വേര്‍ഡ്‌ ഉം കൃത്യമായി ഓര്‍മിച്ചു വെക്കേണ്ടതാണ്.
ശേഷം
Apply for Fresh Passport / Reissue of Passport എന്ന് കാണാം.. താഴെ ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്.. അതില്‍ ക്ലിക്ക് ചെയ്യുക.

ശേഷം
Click here to fill the application form online എന്ന് കാണുന്ന ഓപ്ഷനില്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.. ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.. ചിത്രം ശ്രദ്ധിക്കുക.

ഇനി അടുത്തത് മുതല്‍ ആണ് കൂടുതല്‍ പ്രധാനപ്പെട്ടത്. ഇവിടെ
Applying for *
Type of Application *
Type of Passport Booklet *
 എന്നിങ്ങനെ ഓപ്ഷനുകള്‍ കാണിച്ചിരിക്കുന്നു.. ഇതില്‍
ആദ്യമായി പാസ്സ്പോര്‍ട്ട് എടുക്കുന്ന ആള്‍ Fresh Passport എന്ന ഓപ്ഷനും, പാസ്പോര്‍ട്ട് പുതുക്കാന്‍ ഉള്ള ആള്‍ Re-issue of Passport എന്ന ഓപ്ഷനും ആണ് സെലക്ട്‌ ചെയ്യേണ്ടത്.
Type of Application * എന്ന സ്ഥാനത്ത് Normal & Tatkaal എന്നിങ്ങനെ രണ്ടു ഓപ്ഷനുകള്‍ കാണാം.. സാധാരണ രീതിയില്‍ പ്രത്യേകിച്ച് തിരക്കൊന്നും ഇല്ലാത്ത ആളുകള്‍ Normal ഓപ്ഷന്‍ ഉപയോഗിച്ചാല്‍ മതി. ഇതിനു ആയിരം രൂപ ചാര്‍ജ്ജ് ആണ്..
വളരെ പെട്ടെന്നുള്ള ആവശ്യക്കാര്‍ Tatkaal എന്ന ഓപ്ഷന്‍ ഉപയോഗിച്ച് വേണം പാസ്പോര്‍ട്ട്‌ നു അപേക്ഷ നല്‍കാന്‍. ഇതിനു രണ്ടായിരത്തി അഞ്ചൂറ് രൂപ ചാര്‍ജ്ജ് ആവുകയും, കൂടാതെ സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണത്തിലും മാറ്റം വരുന്നുണ്ട്. അത് പിന്നീട് വിശദമാക്കാം.
Type of Passport Booklet * പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. ശേഷം Next ബട്ടന്‍ പ്രസ് ചെയ്യുക. ചിത്രം താഴെ നല്‍കിയിരിക്കുന്നു

ഇനി അടുത്തതായി പാസ്പോര്‍ട്ട്‌ എടുക്കുന്ന ആളുടെ പേര് വിവരങ്ങള്‍ ആണ് പൂരിപ്പിക്കെണ്ടത്. അത് ശ്രദ്ധിച്ചു പൂരിപ്പിക്കല്‍ നിങ്ങളുടെ സ്വയം ഉത്തരവാദിത്വത്തില്‍ പെട്ട ഒന്നാണ്. അതിനു പ്രത്യേകിച്ച് ക്ലാസ് എടുക്കുന്നില്ല. താഴെ ഒരു സ്ക്രീന്‍ ഷോട്ട് നല്‍കുന്നു

ഇനി കണ്ട ഫോണ പൂരിപ്പിച്ചു കഴിഞ്ഞാല്‍ ഫോമിന്റെ അവസാനം Save My Details എന്ന ഒരു ബട്ടന്‍ ഉണ്ട്. താഴെ ചിത്രം നോക്കു

ഇത് ഇതിന്റെ അവസാനം വരെ കാണാം പൂരിപ്പിച്ചു കഴിഞ്ഞിട്ടു Save My Details ക്ലിക്ക് ചെയ്യുക. പിന്നീട് Next ബട്ടന്‍ പ്രസ് ചെയ്യുക. മുകളില്‍ ചിത്രം ശ്രദ്ധിക്കുക..
അടുത്തത് കുടുംബ വിവരങ്ങള്‍ നല്‍കുന്നതിനാണ് ഫോറം വരുന്നത്. അതും വളരെ കൃത്യമായി നല്‍കുക.. ചിത്രം താഴെ നല്‍കുന്നു .. മുകളില്‍ പറഞ്ഞ രീതികള്‍ പിന്തുടരുക.

അടുത്തത് ഇപ്പോഴത്തെ അഡ്രസ്‌ നല്‍കുന്നതിനാണ്. അതും വളരെ കൃത്യമായി നല്‍കുക. അഡ്രസ്‌ല്‍ മാറ്റമുണ്ടെങ്കില്‍ നല്‍കുന്നതിനും അവിടെ ഓപ്ഷന്‍ ഉണ്ട്. ചിത്രം താഴെ കൊടുക്കുന്നു.

അടുത്തത് Emergency Contact നു വേണ്ടി ഉള്ളതാണ്.. അവിടെ നിങ്ങളുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പരും നല്‍കുക. ചിത്രം താഴെ കൊടുക്കുന്നു.

ഇനി വേണ്ടത് രണ്ടു Reference ആണ് .. നിങ്ങളുടെ അടുത്തുള്ള രണ്ട ആളുകളുടെ പേരുവിവരം നിങ്ങള്‍ അവിടെ എന്റര്‍ ചെയ്തു കൊടുക്കുക. പോലീസ് വേരിഫികഷന്‍ സമയത്ത് അവര്‍ ഈ നമ്പര്‍ വഴിയാകും അന്വേഷണം നടത്തുന്നത്.
ഫോണ്‍ നമ്പര്‍ കൊടുക്കാന്‍ മറക്കരുത്. ചിത്രം താഴെ

അടുത്തത് പാസ്സ്പോര്‍ട്ട് പുതുക്കുന്നവര്‍ക്ക് ഉള്ളതാണ്.. പഴയ പാസ്പോര്‍ട്ട് ന്റെ വിവരങ്ങള്‍ അവിടെ നല്‍കാനുള്ള കോളങ്ങള്‍ ഉണ്ട്. പുതുക്കുന്നവര്‍ അത് കൃത്യമായി പൂരിപ്പിക്കുക. ചിത്രം താഴെ നല്‍കിയിരിക്കുന്നു.

അടുത്തത് yes or No ഓപ്ഷന്‍സ് ആണ് , വളരെ വ്യക്തമായി വായിച്ചു നോക്കി Yes അല്ലെങ്കില്‍ No ടിക്ക് ചെയ്യുക.. Next ബട്ടന്‍ പ്രസ് ചെയ്യുക. ചിത്രം താഴെ ഉണ്ട്.

ഇനിയുള്ളത് Self Declaration ആണ്.. അത് എഗ്രി ചെയ്തു നിങ്ങളുടെ സ്ഥലം Place എന്ന കോളത്തില്‍ ടൈപ്പ് ചെയ്തു കൊടുത്ത് Submit Form എന്ന ബട്ടണില്‍ പ്രസ് ചെയുക.. ചിത്രം താഴെ നല്‍കുന്നു.

ചെയ്തത് എല്ലാം ശരിയാണെങ്കില്‍
Your application form has been submitted successfully. എന്ന മെസ്സേജ് പച്ച കളറില്‍ നിങ്ങളുടെ കണ്‍ മുന്നില്‍ ഉണ്ടാകും.

ഇനി വേണ്ടത് പാസ്പോര്‍ട്ട് സേവ കേന്ദ്രത്തില്‍ നമുക്ക് സര്‍ട്ടിഫിക്കറ്റ് വെരിഫികേഷന് പോകാനുള്ള സമയവും തിയ്യതിയും ആണ്. അതിനായി View Saved/Submitted Applications എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.. ചിത്രം താഴെ ഉണ്ട്. ശ്രദ്ധിക്കുക..

ഇപ്പോള്‍ നിങ്ങളുടെ പേര് അവിടെ കാണാം. അതില്‍ Select എന്ന ഭാഗത്ത് താഴെ കാണുന്ന ഓപ്ഷന്‍ ബട്ടണില്‍ പ്രസ് ചെയ്യുക.. എന്നിട്ട് Manage Appointment എന്ന് കാണുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.. രണ്ടു കാര്യങ്ങളും ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.. ചിത്രം താഴെ.

ശേഷം Create Appointment Date എന്ന ഒരു ബട്ടന്‍ കാണാം.. അതില്‍ ക്ലിക്ക് ചെയ്യുക.. ചിത്രത്തില്‍ നോക്ക്.. ചിത്രം താഴെ

അവിടെ PSK Location* എന്ന സ്ഥാനത് നിങ്ങളുടെ അടുത്തുള്ള സ്ഥലം സെലക്ട്‌ ചെയ്യുക.. ശേഷം Enter characters displayed* എന്നത് നല്‍കിയിട്ടുള്ള കോളത്തില്‍ കൃത്യമായി എന്റര്‍ ചെയ്തു കൊടുക്കുക.. ശേഷം Show Available slot പ്രസ് ചെയ്യുക.. ചിത്രം നോക്ക്..

ഇപ്പൊ ഉണ്ടങ്കില്‍ നിറച്ചും Appointment Date ഉം, സമയവും കാണിക്കും.. അതില്‍ നിങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റുന്ന സമയം നോക്കി അതില്‍ ക്ലിക്ക് ചെയ്യുക.. വരുന്ന രീതി ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. ചിത്രം താഴെ.

ഇനി താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ ഒരു ഓപ്ഷന്‍ കൂടി വരും.. ചിത്രം നോക്ക്.. characters അടിച്ചു കൊടുത്തിട്ട് Book Appoinment ക്ലിക്ക് ചെയ്യുക..
ഇനി നിങ്ങള്‍ക്ക് അപ്ലിക്കേഷന്‍ ഫോം പ്രിന്റ്‌ ചെയ്യാനുള്ള ഓപ്ഷന്‍ വരും.. അതില്‍ നിങ്ങള്‍ക്ക് പോകാനുള്ള സമയവും തിയ്യതിയും കാണാം.. ചിത്രം നൊക്കൂ

അത് പ്രിന്റ്‌ എടുത്തു വേണം സേവ കേന്ദ്രത്തില്‍ പോകാന്‍.. ആവശ്യമുള്ള രേഖകള്‍ കരുതണം..
രേഖകള്‍ ഏതൊക്കെയാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല..
സാധാരണ രീതിയില്‍ ആണെങ്കില്‍ എസ്.എസ്.എല്‍.സി ബുക്കും ഐ.ടെന്റിടി കാര്‍ഡും മതിയാവുന്നതാണ്..
നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞാല്‍ വേണ്ടുന്ന ഡോകുമെന്റ്സ് എന്തൊക്കെ ആണെന്ന് പറഞ്ഞു തരാം .

How to Get PSC Hall Ticket

എല്ലാവര്‍ക്കും അറിയാവുന്നത് തന്നെയായിരിക്കും.. എന്നാലും നമ്മടെ സുഹൃത്തിലും ചുമ്മാ കിടക്കട്ടെ

പി.എസ്.സി ഹാള്‍ ടിക്കറ്റ് എടുക്കുന്നതെങ്ങനെയെന്നു നോക്കാം..

ആദ്യം പി.എസ്.സി യുടെ സൈറ്റായ www.keralapsc.org എന്ന സൈറ്റില്‍ പ്രവേശിക്കുക.. ശേഷം വലതു വശത്തെ സ്ലൈഡ് ബാറില്‍ Online Hall Ticket എന്ന ഒരു  ഓപ്ഷന്‍   കാണാം.. (ചിത്രം ശ്രദ്ദിക്കുക)

 ശേഷം താഴെ ചിത്രം ശ്രദ്ദിക്കുക..

ഇതില്‍ Category Code എന്നുള്ള ഭാഗത്ത് ഇതു പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്‌ ആണോ എടുക്കേണ്ടത് അത് സെലക്ട്‌ ചെയ്തു കൊടുക്കുക... ശേഷം District/Statewide എന്ന ഭാഗത്ത് ജില്ലാ അടിസ്ഥാനത്തിലുള്ള പരീക്ഷ ആണെങ്കില്‍ ജില്ല ഏതെന്നു സെലക്ട്‌ ചെയ്തു കൊടുക്കുക

ഇനി ബാര്‍കോഡ് നമ്പരും (Barcode No.) നമ്മുടെ ജനന തീയ്യതിയും (Date of Birth) ഉം അടിച്ചു കൊടുക്കുക.. ജനന തിയ്യതി സെലക്ട്‌ ചെയ്തു കൊടുത്താല്‍ മതിയാവും 


ശേഷം I have read the instructions. എന്ന് താഴെ ചുവന്ന അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് കാണാം.. അതിന്റെ ഇടതു വശത്തുള്ള ചെറിയ ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ Proceed ... എന്ന ബട്ടണിന്റെ കളറ് പച്ചയായതായി കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഹാള്‍ ടിക്കറ്റ് നിങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്..

==========================================================================
സംശയങ്ങള്‍ ഇവിടെ ചോദിക്കാം ...............

എന്ജിളനീയറിങ് പ്രവേശനത്തിന് മുമ്പ്‌ | Malayalam Article from Mathrubhumi

ഏതു കോളേജില്‍ അല്ലെങ്കില്‍ ഏതു കോഴ്‌സിന് ചേരണമെന്ന ആശങ്ക എന്‍ജിനീയറിങ് പ്രവേശനത്തിന് യോഗ്യതനേടിയ ഓരോരുത്തര്‍ക്കും ഉണ്ടാകുമെന്നുറപ്പ്. സ്വന്തം കരിയര്‍ സംബന്ധിച്ച ഏറ്റവും വലിയ തീരുമാനമാണല്ലോ ഈ തിരഞ്ഞെടുപ്പ്. ''കൂടുതല്‍ സാധ്യതയുള്ള ബ്രാഞ്ച്'' ഏതാണെന്നന്വേഷിച്ച് ആ മേഖലയില്‍ പഠനം നടത്താനാണ് മിക്കവാറും എല്ലാവരും താത്പര്യപ്പെടാറ്. എന്‍ജിനീയറിങ് പ്രവേശനം നേടുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍



പത്തുവര്‍ഷം മുമ്പ് ഞാന്‍ എന്‍ജിനീയറിങ് പഠിക്കുമ്പോള്‍ ഏറ്റവും 'മോശം' ബ്രാഞ്ചായി കണക്കാക്കിയിരുന്നത് സിവില്‍ എന്‍ജിനീയറിങ്ങായിരുന്നു. എന്‍ട്രന്‍സില്‍ ഉയര്‍ന്ന റാങ്കുകാരൊക്കെ കമ്പ്യൂട്ടര്‍, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ പഠനമേഖലകള്‍ തിരഞ്ഞെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. മെക്കാനിക്കല്‍ ഇവയ്ക്കുശേഷം വരും. 



ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കൂടെപ്പഠിച്ച എല്ലാവര്‍ക്കും ജോലിയുണ്ട്. പ്രതിമാസം പതിനായിരം മുതല്‍ ലക്ഷക്കണക്കിനു രൂപവരെ ശമ്പളം ലഭിക്കുന്ന വൈവിധ്യമാര്‍ന്ന ജോലികള്‍ കൂട്ടുകാര്‍ നേടിയിട്ടുണ്ട്. 'മോശം' ബ്രാഞ്ചായ സിവില്‍ എന്‍ജിനീയറിങ് പഠിച്ച ഒരാള്‍ ഉയര്‍ന്ന പദവിയുള്ള സ്ട്രക്ച്ചറല്‍ എന്‍ജിനീയറായി ജോലിചെയ്യുന്നു. 'മോശമല്ലാത്ത' ബ്രാഞ്ചായ മെക്കാനിക്കല്‍ പഠിച്ച ഒരാള്‍ ലോകത്തില്‍ അറിയപ്പെടുന്ന ഒരു 'പ്രഷര്‍ വെസല്‍' എക്‌സ്പര്‍ട്ടായി ജോലിചെയ്യുന്നു. 'നല്ല' ബ്രാഞ്ചുകളില്‍ പഠിച്ച ചിലര്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലിയിലും മറ്റു ചിലര്‍ താരതമ്യേന പദവികുറഞ്ഞ ജോലിയിലും പ്രവേശിച്ചിട്ടുണ്ട്. ഇപ്രകാരം നോക്കുമ്പോള്‍ ഏതാണ് ഏറ്റവും നല്ല ബ്രാഞ്ച് എന്ന് തീരുമാനിക്കുന്നത് ഉദ്യോഗാര്‍ഥിയുടെ/വിദ്യാര്‍ഥിയുടെ താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. 



അടിസ്ഥാനപരമായി എന്‍ജിനീയറിങ്ങിനോട് താത്പര്യമുണ്ടെങ്കില്‍ ഇഷ്ടമുള്ള ബ്രാഞ്ച് തിരഞ്ഞെടുക്കാം. ഉയര്‍ച്ചയും കരിയറില്‍ നേട്ടങ്ങളും ഉറപ്പാണ്. എന്നാല്‍, എന്‍ജിനീയറിങ് എന്നാല്‍ കൂടുതല്‍ ജോലിസാധ്യതകള്‍ നല്‍കുന്ന ഡിഗ്രി എന്നുകണക്കാക്കുന്നവരും പഠനംകഴിഞ്ഞ ഉടനെ വിവരസാങ്കേതിക വിദ്യാരംഗത്ത് എന്തെങ്കിലും ഒരു ജോലി നേടണമെന്നാഗ്രഹം മാത്രമുള്ളവരും '.ടി.അനുബന്ധ' പഠനശാഖകള്‍ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. അതിനാല്‍ താത്പര്യവും ജീവിതവീക്ഷണവുമാകട്ടെ ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം.



കോളേജ് V/S ബ്രാഞ്ച്

കോഴിക്കോട് എന്‍..ടി.യില്‍ കെമിക്കല്‍ എന്‍ജിനീയറിങ്ങിന് പ്രവേശനം ലഭിച്ചു. തൃശ്ശൂര്‍ ഗവ.എന്‍ജിനീയറിങ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങിനും പ്രവേശനം ലഭിച്ചു.


ഏതു തിരഞ്ഞെടുക്കും? കൃത്യമായ ഒരു മാര്‍ഗനിര്‍ദേശം ഒറ്റവാക്കില്‍ പറയാന്‍ ബുദ്ധിമുട്ടുള്ള ചോദ്യമാണിത്. തീരുമാനം എടുക്കുമ്പോള്‍ പല കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.



* ഒരുവശം ചിന്തിക്കുമ്പോള്‍, ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള കോളേജിലെ എല്ലാബ്രാഞ്ചുകളും മികച്ചവയായിരിക്കും. നല്ല അധ്യാപകര്‍, പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം, ധാരാളം കാമ്പസ് ഇന്റര്‍വ്യൂ അവസരങ്ങള്‍ എന്നിങ്ങനെ പ്രശസ്തമായ കോളേജുകളുടെ ഗുണങ്ങളായി കുറേ കാര്യങ്ങള്‍ നിരത്താനുണ്ടാകും. 



സമൂഹം 'ഇലക്‌ട്രോണിക്‌സിന് നല്ല സ്‌കോപ്പാണ്' എന്നു പറയുന്നതുകൊണ്ടുമാത്രമാണ് ഇലക്‌ട്രോണിക്‌സ് തിരഞ്ഞെടുക്കുന്നത്. അല്ലാതെ ഒരു കമ്പ്യൂട്ടറിന്റെ മദര്‍ബോഡിലോ ട്രാന്‍സിസ്റ്ററിലോ എന്താണുള്ളത് എന്നറിയാനുള്ള ആഗ്രഹമല്ല പ്രചോദനം എന്നാണെങ്കില്‍ ബ്രാഞ്ച് പരിഗണിക്കാതെ കോളേജ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഉയര്‍ന്ന നിലവാരമുള്ള പഠനവും അതുവഴി ജോലിചെയ്യാനുള്ള കാര്യക്ഷമതയും ആത്മവിശ്വാസവുമെല്ലാം നല്ല സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്നു. കൂടാതെ, വളരെയധികം തൊഴില്‍ സാധ്യതകളും തുറന്നുകിട്ടും.



* എന്‍ജിനീയറിങ് എന്നത് പഠനത്തിന്റെ ഒരടിത്തറയാണ് എന്നു വിശ്വസിച്ച് കോളേജില്‍ ചേരുന്നതിനു മുമ്പുതന്നെ സ്വന്തം കരിയര്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ബ്രാഞ്ചിനേക്കാള്‍ കോളേജ് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. എന്‍ജിനീയറിങ് ഡിഗ്രി കഴിഞ്ഞ് എം.ബി.. ചെയ്യണമെന്നാഗ്രഹമുള്ളവര്‍,.ടി. മേഖലയിലേക്ക് ചേക്കേറി ജോലിതേടണമെന്ന് പദ്ധതിയിടുന്നവര്‍, വിദേശപഠനം ആഗ്രഹിക്കുന്നവര്‍ തുടങ്ങി വ്യക്തമായ പദ്ധതിയോടെ പഠനത്തിനുചേരുന്നവര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള കോളേജ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഈ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന അറിവും കഴിവും പരിശീലനമികവും ലക്ഷ്യത്തിലേക്കെത്താന്‍ കൂടുതല്‍ സഹായിക്കും.



* പ്രശസ്ത കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠിച്ചാലും സോഫ്റ്റ്‌വേര്‍ എന്‍ജിനീയറാവാം. വളരെ ഉയര്‍ന്ന നിലവാരമില്ലാത്ത കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചാലും കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലി കിട്ടും.



എന്നാല്‍, വെറുമൊരു സോഫ്റ്റ്‌വേര്‍ എന്‍ജിനീയറാവാനല്ല; കമ്പ്യൂട്ടര്‍ സയന്‍സില്‍ നല്ല അടിത്തറയും ഉയര്‍ന്ന വൈദഗ്ധ്യവും വേണമെന്നും പെട്ടെന്ന് കാമ്പസ് ഇന്റര്‍വ്യൂവഴി ജോലികിട്ടാന്‍ താത്പര്യമില്ലാത്ത ഒരു പഠനശാഖ പഠിക്കേണ്ട എന്നുമുള്ള ഉറച്ച തീരുമാനവും താത്പര്യത്തിനനുസരിച്ച് പഠിച്ചാല്‍ ജോലിയും പഠനവും രസകരമാകുമെന്നും സംശയമില്ലാതെ തീരുമാനിക്കുന്നവര്‍ കോളേജിന്റെ പുറകേ പോകരുത്; ഇഷ്ടമുള്ള ബ്രാഞ്ച് തിരഞ്ഞെടുക്കുന്നതാണ് ഉചിതം.



പഠനം തുടങ്ങുമ്പോള്‍

സ്വന്തം താത്പര്യപ്രകാരം ഉറച്ച തീരുമാനമെടുത്ത് പ്രവേശനം നേടിക്കഴിഞ്ഞാല്‍ പിന്നീട് തിരിഞ്ഞുനോക്കരുത്. പഠനം മുന്നോട്ടുകൊണ്ടുപോകാനും ലക്ഷ്യത്തിലെത്താനും മാത്രമായിരിക്കണം ശ്രദ്ധിക്കേണ്ടത്. നാലുവര്‍ഷം കഴിഞ്ഞ് കോളേജിന്റെ പടിയിറങ്ങുമ്പോള്‍ ഏതു പദവിയില്‍/ഏതുജോലിയില്‍/ ഏത് ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ എത്തണം എന്ന വ്യക്തമായ കാഴ്ചപ്പാട് ആദ്യവര്‍ഷം മുതല്‍ ഓരോ വിദ്യാര്‍ഥിക്കും ഉണ്ടാകണം. ഈ ലക്ഷ്യം മറന്നുപോയാല്‍, അല്ലെങ്കില്‍ ഇതിനുവേണ്ടി അധ്വാനിക്കാതിരുന്നാല്‍ പിന്നീട് എന്‍ജിനീയറിങ് കോളേജോ ബ്രാഞ്ചോ തിരഞ്ഞെടുത്തത് തെറ്റായെന്നും എന്റെ വഴി ശരിയായില്ല എന്നുമൊക്കെ ചിന്തിച്ച് നിരാശ തോന്നാം. ആയതിനാല്‍ പഠനം തുടങ്ങുമ്പോള്‍ത്തന്നെ ലക്ഷ്യബോധത്തോടെ തുടര്‍പഠനം ആസൂത്രണം ചെയ്യാന്‍ പ്രത്യേക ശ്രദ്ധവേണം.


സാങ്കേതിക വിദ്യയുടെ അടിസ്ഥാനതത്ത്വവും ആശയവും മനസ്സിലാക്കി ആവശ്യമായ പാടവം നേടാനാണ് ഓരോ എന്‍ജിനീയറിങ് വിദ്യാര്‍ഥി ശ്രമിക്കേണ്ടത്. മോട്ടോറിന്റെ 'എഫിഷ്യന്‍സി കര്‍വ്' വരയ്ക്കാന്‍ പറ്റുമെങ്കിലും രാവിലെ ''പമ്പ് ഓണ്‍ ചെയ്യൂ'' എന്നു പറയുന്നതാണോ ''മോട്ടോര്‍ ഓണ്‍ ചെയ്യൂ'' എന്നു പറയുന്നതാണോ ശരി എന്നറിയില്ലെങ്കില്‍ നല്ലൊരു എന്‍ജിനീയറാകാന്‍ പറ്റില്ലല്ലോ. ആയതിനാല്‍ മാര്‍ക്കിനെക്കാള്‍ അറിവും പാടവവും നേടാനാണ് ഓരോ വിദ്യാര്‍ഥിയും ശ്രമിക്കേണ്ടത്. 



ആവശ്യമായ 'സ്‌കില്‍' നേടിക്കഴിഞ്ഞാല്‍ മാര്‍ക്കും ഉയര്‍ന്ന ശമ്പളമുള്ള ജോലിയും പദവിയുമൊക്കെ നിങ്ങളെത്തേടി വരും...